അനുബന്ധ വാര്‍ത്തകള്‍
- അറബ് രാജ്യങ്ങളുടെ നിലപാട് തള്ളി ഇറാൻ, ആക്രമിക്കപ്പെട്ടാൽ കയ്യും കെട്ടി നിൽക്കില്ല, താവളമൊരുക്കുന്നവരും കുറ്റവാളികൾ
- ഇറാനിലെ ഊർജ്ജ നിലയങ്ങൾ ആക്രമിക്കില്ല; നിലപാട് വ്യക്തമാക്കി നെതന്യാഹു, പശ്ചിമേഷ്യയിൽ താൽക്കാലിക ആശ്വാസം
- സൗത്ത് പാഴ്സ് ഇസ്രായേൽ ആക്രമിച്ചത് പെട്ടെന്നുണ്ടായ ദേഷ്യത്തിൽ, യുഎസ് അറിഞ്ഞിരുന്നില്ല : ഡൊണാൾഡ് ട്രംപ്
- ഖമേനി മരിച്ചിട്ട് പോലും ഇറാൻ പതറിയില്ല, പക്ഷേ സൗത്ത് പാർസിൽ തൊട്ടതും നിലതെറ്റി, എന്തുകൊണ്ടാണ് പാർസ് പ്രധാനമാകുന്നത്?
- ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി
ഹോര്‍മുസ് പ്രശ്നം ഉടന്‍ പരിഹരിക്കും; നിര്‍ദേശം മുന്നോട്ട് വച്ച് നെതന്യാഹു
ഇസ്രായേലിന്റെ വ്യോമാക്രമണം ഇറാന്റെ മിസൈല്‍, ഡ്രോണുകളുടെ ശേഖരത്തെ ഗണ്യമായി നശിപ്പിച്ചുവെന്നും ടെഹ്റാന്റെ സൈനിക കഴിവുകള്‍ നശിപ്പിക്കാന്‍ സാധിച്ചുവെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഈ സംഘര്‍ഷത്തില്‍ നിര്‍ണായക ഘട്ടമായി മാറിയ ഹോര്‍മുസ് കടലിടുക്ക് പോലുള്ള സമുദ്ര ചോക്ക് പോയിന്റുകളെ മറികടക്കുന്ന ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'ചെയ്യേണ്ടത് ബദല്‍ മാര്‍ഗങ്ങളാണ്. എണ്ണയുടെ ഒഴുക്ക് ഉറപ്പാക്കാന്‍ ഹോര്‍മുസ് കടലിടുക്കിന്റെയും മണ്ടേബ് കടലിടുക്കിന്റെയും ചോക്ക് പോയിന്റുകള്‍ക്ക് പകരം എണ്ണ പൈപ്പ്ലൈനുകളും അറേബ്യന്‍ ഉപദ്വീപിലൂടെ പടിഞ്ഞാറോട്ട് ഇസ്രായേല്‍ വരെ പോകുന്ന ഗ്യാസ് പൈപ്പ്ലൈനുകളും നമ്മുടെ മെഡിറ്ററേനിയന്‍ തുറമുഖങ്ങളും മാത്രം ഉപയോഗിക്കാം. അത് തീര്‍ച്ചയായും സാധ്യമാണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്കെതിരായ കൂടുതല്‍ ആക്രമണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലിനോട് അഭ്യര്‍ത്ഥിച്ചതായി നെതന്യാഹു ചൂണ്ടിക്കാട്ടി. ട്രംപിനോട് ആര്‍ക്കും ആജ്ഞാപിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് ഇസ്രായേല്‍ യുഎസിനെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചുവെന്ന വാദങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു.