ഹോര്‍മുസ് പ്രശ്‌നം ഉടന്‍ പരിഹരിക്കും; നിര്‍ദേശം മുന്നോട്ട് വച്ച് നെതന്യാഹു

Strait of Hormuz, Israel- Iran war, Middle east, Oil price
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 20 മാര്‍ച്ച് 2026 (12:11 IST)
ഇസ്രായേലിന്റെ വ്യോമാക്രമണം ഇറാന്റെ മിസൈല്‍, ഡ്രോണുകളുടെ ശേഖരത്തെ ഗണ്യമായി നശിപ്പിച്ചുവെന്നും ടെഹ്റാന്റെ സൈനിക
കഴിവുകള്‍ നശിപ്പിക്കാന്‍ സാധിച്ചുവെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഈ സംഘര്‍ഷത്തില്‍ നിര്‍ണായക ഘട്ടമായി മാറിയ ഹോര്‍മുസ് കടലിടുക്ക് പോലുള്ള സമുദ്ര ചോക്ക് പോയിന്റുകളെ മറികടക്കുന്ന ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

'ചെയ്യേണ്ടത് ബദല്‍ മാര്‍ഗങ്ങളാണ്. എണ്ണയുടെ ഒഴുക്ക് ഉറപ്പാക്കാന്‍ ഹോര്‍മുസ് കടലിടുക്കിന്റെയും മണ്ടേബ് കടലിടുക്കിന്റെയും ചോക്ക് പോയിന്റുകള്‍ക്ക് പകരം എണ്ണ പൈപ്പ്‌ലൈനുകളും അറേബ്യന്‍ ഉപദ്വീപിലൂടെ പടിഞ്ഞാറോട്ട് ഇസ്രായേല്‍ വരെ പോകുന്ന ഗ്യാസ് പൈപ്പ്‌ലൈനുകളും നമ്മുടെ മെഡിറ്ററേനിയന്‍ തുറമുഖങ്ങളും മാത്രം ഉപയോഗിക്കാം. അത് തീര്‍ച്ചയായും സാധ്യമാണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്കെതിരായ കൂടുതല്‍ ആക്രമണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലിനോട് അഭ്യര്‍ത്ഥിച്ചതായി നെതന്യാഹു ചൂണ്ടിക്കാട്ടി. ട്രംപിനോട് ആര്‍ക്കും ആജ്ഞാപിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് ഇസ്രായേല്‍ യുഎസിനെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചുവെന്ന വാദങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :