അനുബന്ധ വാര്‍ത്തകള്‍
- National Film Awards 2024: 72-ാം ദേശീയ ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും; മികച്ച നടൻ മമ്മൂട്ടിയോ?
- അൻസിബയുടെ പരാതികൾ തള്ളുന്നതിനു പിന്നിൽ സംഘപരിവാർ രാഷ്ട്രീയം; ജനപ്രതിനിധിയായ പ്രമുഖ നടൻ ആര്?
- ഗോവിന്ദയ്ക്ക് നിരവധി വിവാഹേതരബന്ധങ്ങളുണ്ടായിരുന്നു,ഒരു സൂപ്പര്‍സ്റ്റാറിന്റെ ഭാര്യയാകുമ്പോള്‍ എല്ലാം നേരിടേണ്ടി വരും : സുനിത അഹൂജ
- ജയം കണ്ടത് അൻസിബയുടെ ഒറ്റയാൾ പോരാട്ടം
- 'എനിക്ക് കള്ളൊഴിച്ചു തന്നത് നിങ്ങളാണോ?'; യുട്യൂബ് വ്ളോഗർക്കെതിരെ ലക്ഷ്മിപ്രിയ
'ഞാന്‍ ബിയര്‍ കഴിച്ചിരുന്നു, അത് എന്റെ തെറ്റായിരുന്നു': മദ്യപിച്ച് വാഹനമോടിച്ച കേസിനു പിന്നാലെ ഇന്‍ഫ്ലുവന്‍സര്‍ ധന്യയുടെ മാപ്പ്
കാസര്‍കോട്: 'ഹെലന് ഓഫ് സ്പാര്‍ട്ട' എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന ഇന്‍ഫ്ലുവന്‍സര്‍ ധന്യ തനിക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത മദ്യപിച്ച് വാഹനമോടിച്ച കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഒരു വീഡിയോ പുറത്തിറക്കി. പോലീസ് നടത്തിയ ബ്രെത്തനലൈസര്‍ പരിശോധനയുടെ ഫലം പങ്കുവെച്ച ധന്യ താന്‍ മദ്യപിച്ചിരുന്നതായി വീഡിയോയില്‍ സമ്മതിച്ചു. ബിയര്‍ കഴിച്ചിരുന്നുവെന്ന കാര്യം അവര്‍ നിഷേധിച്ചില്ല. അതൊരു തെറ്റായിരുന്നെന്ന് അംഗീകരിച്ച ധന്യ ഇനി ഒരിക്കലും അത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കി. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളെയും അവര്‍ തള്ളിക്കളഞ്ഞു.
'മദ്യപിച്ച് വാഹനം ഓടിച്ചതിന് സാധാരണക്കാരനായ ഏതൊരാള്‍ക്കും ലഭിക്കുന്ന ശിക്ഷ മാത്രമാണ് എനിക്കും ലഭിച്ചത്. മദ്യപിക്കാന്‍ ഞാന്‍ ഒരിക്കലും ആരെയും പ്രേരിപ്പിച്ചിട്ടില്ല. വാഹനത്തില്‍ എംഡിഎംഎ (MDMA) ഉണ്ടായിരുന്നതിനാലാണ് വാഹനം പിടിച്ചെടുത്തതെന്ന പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്,' ധന്യ പറഞ്ഞു. ആളുകള്‍ തന്നെ തിരിച്ചറിയുമോ എന്ന ഭയം മൂലമാണ് പോലീസ് പരിശോധനാ വേളയില്‍ വാഹനം ഉടന്‍ നിര്‍ത്താതിരുന്നതെന്നും ധന്യ കൂട്ടിച്ചേര്‍ത്തു.