അനുബന്ധ വാര്‍ത്തകള്‍
- ചെന്നൈയിൽ ടീം ഇന്ത്യയ്ക്ക് ഇരുട്ടടി; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനത്തേക്ക് വീണു
- ആദ്യം അടിച്ചിട്ടു, പിന്നീട് എറിഞ്ഞിട്ടു: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 227 റൺസിന്റെ തോൽവി
- രഹാനെയുടെ മികച്ച ക്യാപ്റ്റൻസി കോലിക്ക് സമ്മർദ്ദമുണ്ടാക്കുന്നു, തുറന്നടിച്ച് മുൻതാരം
- പഴകും തോറും വീര്യമേറുന്ന പേസർ, പ്രായം 30 കടന്നതിന് ശേഷം ആൻഡേഴ്‌സൺ വീഴ്ത്തിയത് 343 വിക്കറ്റ്
- ക്ലൈവ് ലോയ്ഡിനെ പിന്തള്ളി, മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി ഇന്ത്യൻ നായകൻ
ആൻഡേഴ്സണിന് മുന്നിൽ വീണ്ടും കീഴടങ്ങി രഹാനെ, നാണക്കേടിന്റെ പുതിയ റെക്കോർഡ്
ടെസ്റ്റിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തം പേരിലാക്കി ഇന്ത്യൻ ഉപനായകൻ അജിങ്ക്യ രഹാനെ. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ മൂന്നാം പന്തിൽ ആൻഡേഴ്‌സണിന് മുന്നിൽ റൺസൊന്നുമെടുക്കാതെ പുറത്തായതൊടെയാണ് രഹാനയെ മോശം റെക്കോർഡ് തേടി എത്തിയത്.
ടെസ്റ്റിൽ ആന്‍ഡേഴ്‌സണിന് മുന്നില്‍ ഏറ്റവും കൂടുതല്‍ ഡക്കായ ബാറ്റ്‌സ്മാനാണ് രഹാനെ. നാല് തവണ ആന്‍ഡേഴ്‌സണ്‍ രഹാനെയെ റണ്‍സെടുക്കാതെ പുറത്താക്കിയിട്ടുണ്ട്. ഓവലില്‍ രണ്ട് തവണയും ലീഡ്‌സില്‍ ഒരു തവണയും രഹാനയെ ആൻഡേഴ്‌സൺ പൂജ്യത്തിന് മടക്കിയയച്ചിരുന്നു. ആൻഡേഴ്സണിന് മുന്നിൽ ഇത്തരത്തിൽ മൂന്ന് വീതം പുറത്തായ വിരേന്ദര്‍ സെവാഗ്, മുരളി വിജയ് എന്നീ താരങ്ങളെയാണ് രഹാനെ പിന്നിലാക്കിയത്.