ആദ്യം അടിച്ചിട്ടു, പിന്നീട് എറിഞ്ഞിട്ടു: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് 227 റൺസിന്റെ തോൽവി

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 ഫെബ്രുവരി 2021 (13:44 IST)
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് 227 റൺസിന്റെ നാണംകെട്ട തോൽവി. ഇന്ത്യയിലെ പേസ് തുണയ്‌ക്കാത്ത പിച്ചിൽ ഇന്ത്യൻ ബാറ്റിങ് നിരയെ എറിഞ്ഞിട്ടാണ് ഇംഗ്ലണ്ടിന്റെ വിജയം. മത്സരത്തിന്റെ അവസാന ദിനം ഇംഗ്ലണ്ട് ഉയർത്തിയ 420 റൺസ് പിന്തുടർന്ന 192 റൺസിനാണ് ഓൾ ഔട്ടായത്. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആൻഡേഴ്‌സൺ മൂന്നും ജാക്ക് ലീച്ച് നാലും വിക്കറ്റുകൾ സ്വന്തമാക്കി.

നേരത്തെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്റെ ഡബിൾ സെഞ്ചുറിയുടെ മികവിൽ ഇംഗ്ലണ്ട് 578 റൺസ് സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 337 റൺസിനാണ് പുറത്തായത്. ചേതേശ്വർ പൂജാര,റിഷഭ് പന്ത്,വാഷിങ്‌ടൺ സുന്ദർ എന്നിവരാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.

അതേസമയം അവസാനദിനം ഇംഗ്ലണ്ടിന്റെ 420 റൺസ് പിന്തുടർന്ന ഇന്ത്യക്ക് തുടക്കത്തിലെ വിക്കറ്റുകൾ നഷ്ടപ്പെട്ടു. 50 റൺസുമായി ശുഭ്‌മാൻ ഗില്ലും 72 റൺസുമായി ഇന്ത്യൻ നായകൻ വിരാട് കോലിയും പൊരുതിയെങ്കിലും ഇംഗ്ലണ്ടിന്റെ വിജയമൊഴിവാക്കാൻ ഇന്ത്യൻ നിരയ്‌ക്കായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :