രേണുക വേണു|
Last Modified ശനി, 14 ഫെബ്രുവരി 2026 (10:57 IST)
ഓസ്‌കര്‍ അക്കാദമി മ്യൂസിയത്തിലെ വേദിയില്‍ തിളങ്ങി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ഭ്രമയുഗം. അക്കാദമി മ്യൂസിയത്തിന്റെ 'വേര്‍ ദ ഫോറസ്റ്റ് മീറ്റ്‌സ് ദ സീ' എന്ന പ്രത്യേക വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ സിനിമയായിരുന്നു ഭ്രമയുഗം.
സിനിമയുടെ പ്രദര്‍ശത്തിന് മുന്നോടിയായുള്ള പരിചയപ്പെടുത്തലില്‍ അവതാരിക മമ്മൂട്ടിയെ വിശേഷിപ്പിച്ചത് 'മോളിവുഡ് ലെജന്‍ഡ്' എന്നായിരുന്നു.
നിറഞ്ഞ ആര്‍പ്പുവിളികളോടെയാണ് കാണികള്‍ ആ വിശേഷണത്തെ സ്വീകരിച്ചത്.
മിഡ്സോമ്മർ, ഹാക്സൻ, ലാ ല്ലോറോണ, ദി വിച്ച്, വിയ്, യു വോണ്ട് ബി എലോൺ, അണ്ടർ ദി ഷാഡോ, ദി വിക്കർ മാൻ, ഹിസ് ഹൗസ്, ഒനിബാബ എന്നിവയാണ് വേര്‍ ദ ഫോറസ്റ്റ് മീറ്റ്‌സ് ദ സീ വിഭാഗത്തിൽ പ്രദർശിപ്പിച്ച മറ്റു സിനിമകൾ.
2024ൽ
റിലീസ് ചെയ്ത ബ്ലാക് ആൻഡ് വൈറ്റ് ഹൊറർ ചിത്രമാണ് ഭ്രമയുഗം.
60 കോടിയിലേറെ രൂപയാണ് ചിത്രം ആഗോളതലത്തിൽ കലക്ട് ചെയ്തത്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
ചിത്രത്തിന് നാല് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ലഭിച്ചിരുന്നു.