അനുബന്ധ വാര്ത്തകള്
- ലാഭമെടുപ്പിൽ സമ്മർദ്ദത്തിലായി വിപണി, മൂന്ന് ദിവസത്തെ റാലിക്ക് ശേഷം തിരിച്ചടി
- കുതിച്ചുയർന്ന് വിപണി: സെൻസെക്സ് ഇതാദ്യമായി 59,000 കടന്നു: നിഫ്റ്റി 17,600പിന്നിട്ട് ക്ലോസ്ചെയ്തു
- റെക്കോഡ് ഉയരത്തിൽ സൂചികകൾ, നിക്ഷേപക ആസ്ഥി 260 ലക്ഷം കോടി മറികടന്നു
- സെൻസെക്‌സിൽ 476 പോയന്റിന്റെ നേട്ടം,സൂചികകൾ റെക്കോഡ് ഉയരത്തിൽ
- മിഡ്, സ്മോൾ ക്യാപ് സൂചികകളിൽ കുതിപ്പ്: സെൻസെക്സ് നേരിയനേട്ടത്തിൽ ക്ലോസ് ചെയ്‌തു
ആഗോളവിപണിയിൽ ആശങ്ക, മെറ്റൽ സ്റ്റോക്കുകൾ കൂപ്പുകുത്തി, സെൻസെക്‌സിൽ 525 പോയന്റിന്റെ നഷ്ടം
പ്രതികൂലമായ ആഗോള സാഹചര്യങ്ങളെ തുടർന്ന് ഓഹരിസൂചികകൾ രണ്ടാം ദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്‌തു.സെൻസെക്സ് 524 പോയന്റ് താഴ്ന്ന് 58,490 ലും നിഫ്റ്റി 188 പോയന്റ് നഷ്ടത്തിൽ 17,396 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ചൈനയിലെ എവർഗ്രാന്റെ റിയൽ എസ്റ്റേറ്റ് ഭീമന്റെ കടബാധ്യതയും കമ്മോഡിറ്റി വിലയിടിവും വരാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവ് യോഗവുമൊക്കെയാണ് നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കിയത്. കനത്ത വിൽപന സമ്മർദ്ദമാണ് വിപണിയിലുണ്ടായത്.
ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ് തുടങ്ങി മെറ്റൽ ഓഹരികളാണ് പ്രധാനമായും സമ്മർദ്ദം നേരിട്ടത്.ഐടിസി, ബജാജ് ഫിൻസർവ്, എച്ച്സിഎൽ ടെക്നോളജീസ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് തുടങ്ങിയ എഫ്എംസിജി സ്റ്റോക്കുകൾ ലാഭം രേഖപ്പെടുത്തി.
നിഫ്റ്റി എഫ്എംസിജി ഒഴികെയുള്ള സെക്ടറുകൾ ഇന്ന് നഷ്ടത്തിലായിരുന്നു. ലോഹ സൂചിക ഏഴ് ശതമാനവും പൊതുമേഖല ബാങ്ക് സൂചിക നാല് ശതമാനവും തകർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 2 ശതമാനം വീതം ഇടിഞ്ഞു.