അനുബന്ധ വാര്‍ത്തകള്‍
- നിര്‍ബന്ധിത ആര്‍ത്തവ അവധി: നിയമം നടപ്പായാല്‍ സ്ത്രീകളെ ആരും ജോലിക്കെടുക്കാതെ വരുമെന്ന് സുപ്രീം കോടതി
- എന്താണ് പാസീവ് യൂത്തനേഷ്യ? 12 വര്‍ഷത്തോളമായി കോമയില്‍ കഴിയുന്നയാളിന് ദയാവധത്തിന് സുപ്രീം കോടതിയുടെ അനുമതി
- 'ജുഡീഷ്യറി ആക്രമിക്കപ്പെട്ടു'; ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പരാമര്‍ശിക്കുന്ന വിവാദ പാഠപുസ്തകം സുപ്രീം കോടതി നിരോധിച്ചു
- സംസ്ഥാന സര്‍ക്കാരിന് ആശ്വാസം; നവകേരള സര്‍വേ റദ്ദാക്കിയ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു
- കളിക്കാൻ നിന്നാൽ ഇതിലും വലിയ തീരുവ ഏർപ്പെടുത്തും, രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ട്രംപ്
മതപരിവര്‍ത്തനം നടത്തിയവര്‍ക്ക് പട്ടികജാതി പരിരക്ഷ ലഭിക്കില്ല: സുപ്രീംകോടതി
മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് പട്ടികജാതി പരിരക്ഷ ലഭിക്കില്ലെന്ന് സുപ്രീംകോടതി. ക്രിസ്തുമതം ഉള്‍പ്പെടെയുള്ള മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ദളിതര്‍ക്ക് പട്ടികജാതി പദവി ലഭിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹിന്ദു, സിക്ക്, ബുദ്ധമതങ്ങളില്‍ പെടുന്നവര്‍ക്ക് മാത്രമേ പട്ടികജാതി വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന സംരക്ഷണം ലഭിക്കുകയുള്ളൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ വിധി ശരി വെച്ച് കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ് വന്നത്.
ജാതി സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന കാരണത്താല്‍ പട്ടികജാതി സംരക്ഷണം ലഭിക്കില്ലെന്നും ഏതു മതമാണ് പിന്തുടരുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും സംരക്ഷണം എന്നും കോടതി പറഞ്ഞു. ആന്ധ്രപ്രദേശില്‍ മതം മാറിയ പാസ്റ്ററുടെ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്.