അനുബന്ധ വാര്‍ത്തകള്‍
- സ്വമേധയാ ഉള്ള ലൈംഗികത്തൊഴിൽ നിയമവിരുദ്ധമല്ല, റെയ്ഡിൽ പിടിക്കുന്നവരെ കസ്റ്റഡിയിലെടുക്കരുത് : സുപ്രീം കോടതി
- വിനേഷ് ഫോഗട്ട് ഇന്ത്യയുടെ അഭിമാനം, ട്രയൽസിൽ പങ്കെടുക്കാമെന്ന് സുപ്രീംകോടതി
- കെ - ടെറ്റ് പുനപരിശോധന ഹർജികൾ തള്ളി, പരീക്ഷ പാസാകാനുള്ള സമയപരിധി ഒരു വർഷം നീട്ടി
- ഇത്ര വൈകാരികമാകണോ?, കോക്റോച്ച് ജനതാ പാർട്ടി വിഷയത്തിൽ അടിയന്തര വാദം കേൾക്കാനില്ലെന്ന് സുപ്രീം കോടതി
- സ്ത്രീയുടെ സ്വകാര്യദൃശ്യം സാമൂഹികമാധ്യമത്തിലിടും എന്ന് പറയുന്നത് ക്രിമിനൽ ഭീഷണി : സുപ്രീംകോടതി
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാ ഫോര്‍മാറ്റില്‍ നീറ്റ് പുനഃപരീക്ഷ നടത്തുന്നത് പ്രായോഗികമല്ല: സുപ്രീം കോടതി
ന്യൂഡല്‍ഹി: ജൂണ്‍ 21 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നീറ്റ്-യുജി പുനഃപരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാ ഫോര്‍മാറ്റാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പുതിയ ഹര്‍ജി സുപ്രീം കോടതി തള്ളി.മെയ് മൂന്നിന് നടന്ന പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തെ തുടര്‍ന്ന് റദ്ദാക്കി. തുടര്‍ന്ന് പുനഃപരീക്ഷ നടത്താന്‍ തീരുമാനിച്ചു. നിലവിലെ സാഹചര്യത്തില്‍ പരീക്ഷാ പാറ്റേണ്‍ മാറ്റുന്നത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ഒബ്ജക്ടീവ് ടൈപ്പ് ഒഎംആര്‍ (പേപ്പര്‍-പേന) രീതിക്ക് പകരം ഓണ്‍ലൈന്‍ പരീക്ഷ നടത്തിയാല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനാകുമെന്ന് ചൂണ്ടിക്കാട്ടി ആര്‍ജെഡി നിയമസഭാംഗം സുധാകര്‍ സിംഗ് സുപ്രീം കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പരീക്ഷാ പാറ്റേണ്‍ മാറ്റുന്നത് ഏജന്‍സികളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കോടതി നിരീക്ഷിച്ചു.
സമാനമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള മുന്‍ ഹര്‍ജികളും കോടതി തള്ളി. വിഷയം അടിയന്തിരമായി പരിഗണിക്കാന്‍ വിസമ്മതിച്ച കോടതി വേനല്‍ക്കാല അവധിക്ക് ശേഷം ഹര്‍ജി ജൂലൈയിലേക്ക് മാറ്റി.