രാജിയല്ലാതെ ഒന്നിലും വഴങ്ങില്ല; മോദി സർക്കാരിനെ മുൾമുനയിൽ നിർത്തി സമരക്കാർ
സിജെപി പ്രതിനിധികളും തമ്മിൽ നടന്ന ചർച്ച പൂർത്തിയായി
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ ഉറച്ച് സിജെപി സമരക്കാർ. ഡൽഹിയിൽ വിദ്യാർഥികളും യുവജനങ്ങളും ശക്തമായ പ്രതിഷേധം തുടരുകയാണ്. ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കേന്ദ്ര സർക്കാർ ഒളിച്ചുകളി തുടരുകയാണ്. എന്നാൽ രാജിയില്ലാതെ സമരം അവസാനിപ്പിക്കില്ലെന്ന് സിജെപി വ്യക്തമാക്കി.
സിജെപി പ്രതിനിധികളും തമ്മിൽ നടന്ന ചർച്ച പൂർത്തിയായി. സമരാവശ്യങ്ങൾ കേന്ദ്രത്തെ അറിയിച്ചെന്ന് സിജെപി നേതാക്കൾ പറഞ്ഞു. രണ്ട് ആവശ്യങ്ങളിൽ കേന്ദ്രത്തിന് അനുകൂല നിലാപാടാണെന്നും എന്നാൽ പ്രധാൻ രാജിവെയ്ക്കണമെന്ന ആവശ്യത്തിൽ തീരുമാനമായില്ലെന്നും ചർച്ചയ്ക്ക് ശേഷം പ്രതിനിധികൾ പറഞ്ഞു.
വിദ്യാർഥികൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് കേന്ദ്രം അനുകൂലമാണ്. വിദ്യാർഥികൾക്കെതിരായി എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതായി നേതാക്കൾ പറഞ്ഞു. ഈ രണ്ട് വിഷയങ്ങളിലും കേന്ദ്രം ഉടൻ അനുകൂല തീരുമാനം അറിയിക്കും. എന്നാൽ ധർമേന്ദ്ര പ്രധാനെ രാജിവയ്പ്പിക്കുന്നത് കേന്ദ്രത്തിന്റെ പരിഗണനയിലില്ല.