അനുബന്ധ വാര്‍ത്തകള്‍
- പാകിസ്ഥാനിലേക്കുള്ള നീരൊഴുക്ക് കുറയും, ചനാബ് നദിയിൽ 2,600 കോടിയുടെ ജലവൈദ്യുത പദ്ധതിയുമായി ഇന്ത്യ
- പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹംസ ബുര്‍ഹാന്‍ പാക് അധീന കശ്മീരില്‍ വെടിയേറ്റ് മരിച്ചു
- എന്തിനാണ് ഇങ്ങനെ ഭയക്കുന്നത്?, കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്
- ഇന്ത്യയിലെ ഈ ജില്ലയില്‍ താപനില 48.2 ഡിഗ്രി സെല്‍ഷ്യസിലെത്തി; രാവിലെ 10 മണിക്ക് ശേഷം ആരും പുറത്തിറങ്ങുന്നില്ല
- വിജയ്യുടെ മന്ത്രിസഭയില്‍ ഇന്ന് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ചേരും; 59 വര്‍ഷത്തിനിടെ ആദ്യം
എബോള വൈറസ് ബാധ: ഇന്ത്യ-ആഫ്രിക്ക ഉച്ചകോടി മാറ്റിവെച്ചു
എബോള വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യ-ആഫ്രിക്ക ഉച്ചകോടി മാറ്റിവെച്ചു. ദില്ലിയില്‍ നടത്താനിരുന്ന ഉച്ചകോടിയാണ് മാറ്റിവെച്ചത്. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് ബാധ പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ആഫ്രിക്കന്‍ യൂണിയനുമായി സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
എബോള വൈറസ് പൊട്ടിപ്പുറപ്പെടലില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലുമാണ് വൈറസ് വ്യാപനം തുടരുന്നത്. ബുണ്ടിബുഗ്യോ വകഭേദവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പകര്‍ച്ചവ്യാധിയില്‍ ഏകദേശം 80 പേര് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
എന്നിരുന്നാലും പകര്‍ച്ചവ്യാധി ഇതുവരെ ഒരു പാന്‍ഡെമിക് അടിയന്തരാവസ്ഥയ്ക്കുള്ള മാനദണ്ഡങ്ങളിലെത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. കോംഗോയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ രോഗം കൂടുതല്‍ പടരാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. കൂടാതെ സ്ക്രീനിംഗും അടിയന്തര പ്രതികരണ നടപടികളും വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ചു.
കിഴക്കന്‍ ഡിആര്‍ കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിലാണ് പ്രധാനമായും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഡബ്ലിയുഎച്ച്ഒയുടെ കണക്കനുസരിച്ച് ശനിയാഴ്ച വരെ ഡിആര്‍ കോംഗോയില്‍ ഏകദേശം 80 പേര് മരിച്ചു. 240 ല്‍ അധികം സംശയാസ്പദമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആഫ്രിക്ക സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പിന്നീട് 88 മരണങ്ങളും 330 ല്‍ അധികം സംശയാസ്പദമായ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.