അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയുടെ രണ്ടാം നിര ടീമിലും സഞ്ജു ഇല്ല, ഇന്ത്യന്‍ ടീമിന്റെ എല്ലാ വാതിലുകളും അടയുന്നു?
- 2003ലെ സച്ചിനും കോലിയും മാത്രമല്ല സമാനം, 20 വർഷങ്ങൾക്ക് ശേഷം പലതും ആവർത്തിച്ചു
- എഴുതിതള്ളിയവർ കാണുന്നുണ്ടോ? ഞങ്ങൾ ലോകകപ്പ് നേടി, വായടപ്പിച്ച് വാർണർ
- തിരക്കിൽ പെട്ട് മറന്ന് കാണും, ഫൈനൽ കാണാൻ എന്നെയാരും ക്ഷണിച്ചില്ല: പരാതിയുമായി കപിൽദേവ്
- അത് ലോകകപ്പാണ്, കുറച്ച് ബഹുമാനം കാണിക്കണം, ലോകകപ്പ് ട്രോഫിക്ക് മുകളില്‍ കാലുയര്ത്തിവെച്ച മിച്ചല്‍ മാര്‍ഷിനെതിരെ വിമര്‍ശനം
മതേതര രാഷ്ട്രീയമാണ് എൻ്റെ പിച്ച്, ഒവൈസി മുസ്ലീങ്ങളെ ദ്രോഹിക്കുകയാണ്: അസറുദ്ദീൻ
അസദുദ്ദീൻ ഒവൈസിയുടെ എ ഐ എം ഐ എമ്മിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് സ്ഥാനാർഥിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായ മുഹമ്മദ് അസറുദ്ദീൻ. തെലങ്കാനയിലെന്നല്ല ഇന്ത്യയിലെങ്ങും വോട്ട് പിളർത്താൻ മാത്രമാണ് എ ഐ എം ഐ എം ശ്രമിച്ചിട്ടുള്ളതെന്നും മുസ്ലീം സമൂഹത്തോട് ദ്രോഹം മാത്രമാണ് ഒവൈസി ചെയ്യുന്നതെന്നും അസറുദ്ദീൻ പറഞ്ഞു.
തെലങ്കാന തെരെഞ്ഞെടുപ്പിൽ ഹൈദരാബാദിലെ പ്രധാനമണ്ഡലങ്ങളിൽ ഒന്നായ ജൂബിലി ഹിൽസിൽ നിന്നാണ് അസറുദ്ദീൻ ജനവിധി തേടുന്നത്.ബിജെപി സ്ഥിരമായി വിജയിക്കുന്ന ഘോഷമഹൽ മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്താതെ തനിക്കെതിരെ സ്ഥാനാർഥിയെ നിർത്തിയ എ ഐ എം ഐ എമ്മിനെതിരെയാണ് അസറുദ്ദീൻ ആഞ്ഞടിച്ചത്. മുസ്ലീം സമൂഹത്തെ ഒരു തരത്തിലും സഹായിക്കുന്നതല്ല ഒവൈസിയുടെ നിലപാടുകളെന്നും എല്ലാ സ്ഥലത്തും വോട്ട് പിളർത്തുന്ന അവർ മുസ്ലീം സമൂഹത്തോട് ചെയ്യുന്നത് ദ്രോഹമാണെന്നും അസറുദ്ദീൻ വ്യക്തമാക്കി.
അടുത്ത ലേഖനം