അനുബന്ധ വാര്‍ത്തകള്‍
- അത് ലോകകപ്പാണ്, കുറച്ച് ബഹുമാനം കാണിക്കണം, ലോകകപ്പ് ട്രോഫിക്ക് മുകളില്‍ കാലുയര്ത്തിവെച്ച മിച്ചല്‍ മാര്‍ഷിനെതിരെ വിമര്‍ശനം
- ഫൈനലും അമ്പയറായി കെറ്റിൽബെറോയും ഇന്ത്യക്കാരെ കരയിപ്പിച്ചിട്ടേ ഉള്ളു
- കോലിയുടെ വിക്കറ്റ് വീണതും ഒരു ലക്ഷം പേർ നിശബ്ദതയിലേക്ക്, ആ നിമിഷം ആസ്വദിക്കാൻ ഒരു നിമിഷം നിന്നെന്ന് പാറ്റ് കമ്മിൻസ്
- എന്തുകൊണ്ടാണ് ഇന്ത്യ തോറ്റത്, കാരണങ്ങൾ എണ്ണിപ്പറഞ്ഞ് നായകൻ രോഹിത്
- താരങ്ങളെല്ലാം തകർന്ന നിലയിലാണ്, കോച്ചെന്ന നിലയിൽ കണ്ടുനിൽക്കാൻ പ്രയാസപ്പെട്ടു: ദ്രാവിഡ്
തിരക്കിൽ പെട്ട് മറന്ന് കാണും, ഫൈനൽ കാണാൻ എന്നെയാരും ക്ഷണിച്ചില്ല: പരാതിയുമായി കപിൽദേവ്
ഇന്ത്യ ഓസ്ട്രേലിയ ഫൈനല്‍ മത്സരവേദിയിലേക്ക് തന്നെയാരും തന്നെ ക്ഷണിച്ചില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസതാരവുമായ കപില്‍ദേവ്. ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് നേടികൊടുത്ത ടീം മൊത്തം അവിടെയുണ്ടാകണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായും കപില്‍ദേവ് പറഞ്ഞു. എന്നെയാരും ക്ഷണിച്ചില്ല, അതിനാല്‍ ഞാന്‍ പോയില്ല. 83ലെ ലോകകപ്പ് നേടിയ ടീം അവിടെ വേണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.
പക്ഷേ ഇതൊരു വലിയ സംഭവമായതിനാല്‍ ആളുകള്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ കൈകാര്യം ചെയ്യുന്ന തിരക്കില്‍ മറന്നുപോയതാകാം. കപില്‍ദേവ് പറഞ്ഞു. അതേസമയം മത്സരം കാണുന്നതിനായി ഷാറൂഖ് ഖാന്,രണ്‍വീര്‍ സിങ്, ദീപിക പദുക്കോണ്‍ തുടങ്ങി വമ്പന്‍ താരനിര തന്നെ ഗ്രൗണ്ടിലെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഫൈനല്‍ മത്സരം കാണുവാനായി അഹമ്മദാബാദില്‍ എത്തിചേര്‍ന്നിരുന്നു