അനുബന്ധ വാര്‍ത്തകള്‍
- അഹമ്മദാബാദ് സ്ഫോടനക്കേസില്‍ മൂന്നു മലയാളികള്‍ക്ക് വധശിക്ഷ വിധിച്ചു
- ലിവര്‍ സിറോസിസ് ആയിരിക്കാമെന്ന് എംഎല്‍എ പിവി ശ്രീനിജന്: ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ പട്ടിയെപോലെ തല്ലിച്ചതച്ചെന്ന് ട്വന്റി20 പ്രവര്‍ത്തകര്‍
- നാലു സിപിഎം പ്രവര്‍ത്തകര്‍ വീട്ടിലെത്തി ആക്രമിച്ചു; ചികിത്സ തേടാതിരുന്ന ദീപു തിങ്കളാഴ്ച രക്തം ഛര്‍ദ്ദിച്ചു
- കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ ട്വി20 പ്രവര്ത്തകന് മരിച്ചു
- അഹമ്മദാബാദ് സ്ഫോടന പരമ്പര: 38 പ്രതികൾക്ക് വധശിക്ഷ, 11 പേർക്ക് ജീവപര്യന്തം
രാജ്യത്തെ ഞെട്ടിച്ച 2008ലെ അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസ്: 39 പേര്‍ക്ക് വധശിക്ഷ വിധിച്ച് കോടതി
രാജ്യത്തെ ഞെട്ടിച്ച 2008ലെ അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 39 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് അഹമ്മദാബാദ് പ്രത്യേകകോടതി. 78പ്രതികളില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയത് 49 പേരെയാണ്. തിരക്കേറിയ ഓള്‍ഡ് സിറ്റിയിലടക്കം 20 ഇടങ്ങളിലാണ് സ്‌ഫോടനം നടന്നത്. ഇതില്‍ 56 പേരാണ് കൊല്ലപ്പെട്ടത്.
ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായിരുന്നു ഇതിനുപിന്നില്‍. സ്‌ഫോടനത്തില്‍ ഇരുന്നൂറ്റിയമ്പതോളം പേര്‍ക്കാണ് പരിക്കേറ്റത്. അതേസമയം വധശിക്ഷിക്കപ്പെട്ടവരില്‍ മൂന്നുമലയാളികളും ഉള്‍പ്പെടുന്നു. ഈരാറ്റുപേട്ട പീടിക്കല്‍ ഷാദുലി, സഹോദരന്‍ ഷിബിലി, കൊണ്ടോട്ടി സ്വദേശി ഷറഫുദീന്‍ എന്നിവര്‍ക്കാണ് വധശിക്ഷ.
രണ്ടുമലയാളികള്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. ആലുവ കുഞ്ഞാനിക്കര സ്വദേശി മുഹമ്മദ് അന്‍സാരി, മംഗലാപുരത്ത് നിന്നുള്ള മലയാളി നൗഷാദ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.