അനുബന്ധ വാര്‍ത്തകള്‍
- വി.ഡി.സതീശൻ പെട്ടന്ന് 'മേനോൻ' സതീശനായി; സമൂഹമാധ്യമങ്ങളിൽ ട്രോൾ
- 'ശ്രീ വിഡി സതീശന്‍ജിക്ക് അഭിനന്ദനങ്ങള്‍'; പുതിയ കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി പ്രധാനമന്ത്രി
- കാത്തിരുന്ന പ്രഖ്യാപനമെത്തി, ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാരുടെ വേതനം കൂട്ടി
- കെ സി വേണുഗോപാലിന്റെ ടീമിന് വി ഡി സതീശന് ക്യാപ്റ്റന്‍, രമേശിന് പ്രധാന റോള്‍: കോണ്‍ഗ്രസിന്റെ മന്ത്രിസഭ സമവാക്യം
- വൈദ്യുതി പറ്റിയില്ല, അവസാനം ആരോഗ്യത്തിൽ തീർപ്പായി, കെ മുരളീധരന് ആരോഗ്യവും ദേവസ്വവും
അനിൽകുമാറിന് റവന്യൂ, സണ്ണി ജോസഫിന് വൈദ്യുതിയെന്ന് സൂചന: വകുപ്പ് വിഭജനം പൂർത്തിയായി, പട്ടിക ഗവർണർക്ക് കൈമാറി
തുടക്കത്തില്‍ കേട്ടതില്‍ നിന്നും വ്യത്യസ്തമായി കാര്യമായ അഴിച്ചുപണി വകുപ്പ് വിഭജനത്തിലുണ്ടായിട്ടുണ്ടെന്നാണ് വിവരം.
വി ഡി സതീശന് സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകള്‍ മുഖ്യമന്ത്രി വി ഡി സതീശന് കൈകാര്യം ചെയ്യും. ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ക്ക് പുറമെ കയര്‍ വകുപ്പിന്റെ ചുമതലയും രമേശ് ചെന്നിത്തലയ്ക്കാണ്.
തുടക്കത്തില്‍ കേട്ടതില്‍ നിന്നും വ്യത്യസ്തമായി കാര്യമായ അഴിച്ചുപണി വകുപ്പ് വിഭജനത്തിലുണ്ടായിട്ടുണ്ടെന്നാണ് വിവരം. രാവിലെ മുഖ്യമന്ത്രി വി ഡി സതീശന് വകുപ്പ് വിഭജനപട്ടിക ഗവര്‍ണര്‍ക്ക് കൈമാറി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് പ്രധാന വകുപ്പായ റവന്യൂവിന്റെ ചുമതലയാണ് നല്‍കുക എന്ന് കേട്ടിരുന്നതെങ്കിലും അവസാന നിമിഷം അത് എ പി അനില്‍കുമാറിന് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. അനില്‍കുമാറിന് ലഭിക്കുമെന്ന് കേട്ടിരുന്ന വൈദ്യുതി വകുപ്പിന്റെ ചുമതലയാണ് സണ്ണി ജോസഫിനെന്നാണ് സൂചന.
ഫിഷറീസ്, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ പരസ്പരം വെച്ചുമാറുന്നത് സംബന്ധിച്ച് ലീഗും കോണ്‍ഗ്രസും തമ്മില്‍ ധാരണയിലെത്താത്തതായിരുന്നു മുഖ്യ തടസം. ഫിഷറീസ് ലീഗിന് വിട്ടുകൊടുക്കരുതെന്ന അഭിപ്രായം കോണ്‍ഗ്രസിനുള്ളിലും ഉയര്‍ന്നിരുന്നു. ലീഗിന് ഫിഷറീസ് കൊടുക്കുന്നതില്‍ ലത്തീന്‍ സഭാ നേതൃത്വവും എതിര്‍പ്പ് ഉയര്‍ത്തിയതോടെയാണ് കാര്യങ്ങള്‍ സങ്കീര്‍ണ്ണമായത്.