അനുബന്ധ വാര്‍ത്തകള്‍
- യുഎസിൽ മലയാളി നഴ്സ് കുത്തേറ്റ് മരിച്ചു, ശരീരത്തിലൂടെ വാഹനമോടിച്ചു കയറ്റി
- തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലെ 88 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
- 'ജാഗ്രതക്കുറവുണ്ടായി, അത് പ്രതികൾ മുതലെടുത്തു', വ്യക്തിപരമായ കാര്യങ്ങൾ എൻഐഎയോട് വെളിപ്പെടുത്തി ശിവശങ്കർ
- ചക്ക പറിക്കാൻ വനത്തിൽ കയറി, വൃദ്ധനെ കാട്ടുപോത്ത് കുത്തിക്കൊന്നു
- മലപ്പുറത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 112പേര്‍ക്ക്; 42പേരുടെ രോഗവിവരം വ്യക്തമല്ല
തിരുവനന്തപുരം കോര്പ്പറേഷന് പരിധിയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരും
തിരുവനന്തപുരം കോര്പ്പറേഷന് പരിധിയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മൂന്നിലൊന്ന് ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാം.
ഔദ്യോഗിക മീറ്റിംഗുകള്‍ പരമാവധി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തണം. ഇക്കാര്യം ഓഫീസ് മേലധികാരി ഉറപ്പുവരുത്തണം. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 25 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാം. മറ്റ് ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം രീതി പ്രയോജനപ്പെടുത്തണം. ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ടേക്ക് എവേ കൗണ്ടറുകളിലൂടെ ഭക്ഷണം പാഴ്സലായി വിതരണം ചെയ്യാം. എന്നാല്‍ ഹോട്ടലുകളില്‍ ഇരുന്നുള്ള ഭക്ഷണം കഴിക്കല്‍ പാടില്ല. കണ്ടെയിന്മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്താം.
അടുത്ത ലേഖനം