അനുബന്ധ വാര്‍ത്തകള്‍
- അശ്ലീല ചിത്രങ്ങളും വീഡിയോകളും കാട്ടി മൂന്നാം ക്ലാസ്സുകാരനെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി: തിരുവനന്തപുരത്ത് ക്ഷേത്രതന്ത്രി അറസ്റ്റിൽ
- തട്ടമിട്ട് ക്ലാസിൽ പോയി: തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ സ്ക്കൂളിൽ നിന്ന് പുറത്താക്കി; ജ്യോതി നിലയം സ്കൂളിനെതിരെ രക്ഷിതാക്കള്‍
- ‘സിഗരറ്റ് തന്നില്ലെങ്കിൽ കടിക്കും’ - പൊലീസുകാർക്ക് തലവേദനയായി എച്ച്ഐവി ബാധിതനായ തടവുകാരൻ
- കുമ്മനത്തെ തഴഞ്ഞതെന്തിന്? അമിത് ഷായുടെ പുതിയ തന്ത്രം!
- വിവാഹ അഭ്യർത്ഥന നിരസിച്ചു; തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരിയെ ഓട്ടോ ഡ്രൈവർ വെട്ടി
കൺസഷൻ ചോദിച്ചു; തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ മഴയത്ത് ബസിൽ നിന്ന് ഇറക്കി വിട്ടു
തിങ്കളാഴ്ച ഉച്ചയോടെ നടന് സംഭവത്തില്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടി പൊലീസില്‍ പരാതി നല്കി.
ബസില്‍ കണ്സഷന് ചോദിച്ച വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ബസ് ജീവനക്കാര്‍ ബസില്‍ നിന്നും മഴയത്ത് ഇറക്കി വിട്ടതായി പരാതി. വെഞ്ഞാറമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ആണ് യാത്രക്കിടെ ബസ് ജീവനക്കാര്‍ മഴയത്ത് ഇറക്കി വിട്ടത്. കുട്ടി ആറ്റിങ്ങലില്‍ കായിക പരിശീലനം നട്ടതുന്നുണ്ട്. സ്കൂളില്‍ നിന്നും കായികപരിശീലനം നടത്തുന്ന സ്ഥലത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം.
തിങ്കളാഴ്ച ഉച്ചയോടെ നടന് സംഭവത്തില്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടി പൊലീസില്‍ പരാതി നല്കി. വെഞ്ഞാറമൂട്ടില്‍ നിന്നും ആറ്റിങ്ങലിലേക്ക് ബസ് കയറിയ കുട്ടിയോട് ബസ് ജീവനക്കാര്‍ ഐഡ കാണിക്കാന്‍ ആവശ്യപ്പെട്ടു. പുതിയതായി ആഡ്മിഷന്‍ എടുത്തതിനാല്‍ ഐഡി ഇല്ലെന്ന് കുട്ടി പറഞ്ഞു. എന്നാല്‍ കാര്‍ഡില്ലാതെ കണ്സഷന് അനുവദിക്കില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. തന്റെ പക്കല്‍ മൂന്ന് രൂപയേ ഒള്ളുവെന്ന് കുട്ടി പറഞ്ഞു. കുട്ടിയുടെ കയ്യിലുള്ള മൂന്ന് രൂപ വാങ്ങി ജിവനക്കാര്‍ വിദ്യാര്‍ത്ഥിനിയെ മഴയത്ത് ബസില്‍ നിന്നും ഇറക്കിവിട്ടുവെന്നാണ് പരാതി.
പെരുമഴയത്ത് റോഡില്‍ നിന്ന് കുട്ടി കരയുന്നത് കണ്ട് നാട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണ് ബസ് ജീവനക്കാരുടെ ക്രൂരത പുറത്തറിയുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ മാതാവ് സ്ഥലത്തെത്തി കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ആറ്റിങ്ങല്‍ പൊലീസ് അറിയിച്ചു.