അനുബന്ധ വാര്‍ത്തകള്‍
- ഷാഫി പറമ്പിൽ സതീശനു 'ചെക്ക്' വയ്ക്കാൻ പ്രധാന കാരണം ഇതാണ്
- റാപിഡോ ഊബർ ബൈക്ക് ടാക്സികൾക്ക് എംവിഡിയുടെ പണിവരുന്നു, നിയമം ലംഘിച്ചാൽ കർശന നടപടി
- ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത
- വോട്ടെടുപ്പിനായി കേരളത്തില്‍ നിന്ന് പോയ കുടിയേറ്റ തൊഴിലാളികള്‍ തിരിച്ചുവന്നില്ല; കേരളത്തിലെ തൊഴില്‍ മേഖല വലയുന്നു
- മൂന്നിടത്ത് വിജയിച്ചു, പക്ഷേ എ ക്ലാസ് മണ്ഡലങ്ങളിൽ പലയിടത്തും വോട്ട് കുറഞ്ഞു
എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം പ്രതിസന്ധിയിൽ; സംസ്ഥാനം ഭരണസ്തംഭനത്തിലേക്ക്
പരീക്ഷാബോർഡ് ചേർന്നാൽ, ഫലപ്രഖ്യാപനത്തിന്റെ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഒരു ദിവസംകൂടി വേണ്ടിവരും
കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം രൂക്ഷമായി തുടരുമ്പോൾ സംസ്ഥാനത്ത് ഭരണസ്തംഭനം. സംസ്ഥാനത്ത് ഭരണമാറ്റം നടന്നെങ്കിലും പുതിയ സർക്കാരും മന്ത്രിസഭയും അധികാരമേൽക്കാത്തതിനാൽ എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിൽ അവ്യക്തത. അന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചതനുസരിച്ച് ഈ വെള്ളിയാഴ്ചയാണ് ഫലം പ്രസിദ്ധീകരിക്കേണ്ടത്. മൂല്യനിർണയവും മറ്റു നടപടികളുമൊക്കെ പൂർത്തിയാക്കി പരീക്ഷാബോർഡ് ബുധനാഴ്ച ചേരും. അവർ ഫലത്തിന് അന്തിമരൂപം നൽകുമെങ്കിലും ഫലപ്രഖ്യാപനം മുൻകൂട്ടി നിശ്ചയിച്ച പോലെ വെള്ളിയാഴ്ച നടത്തണമോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
പരീക്ഷാബോർഡ് ചേർന്നാൽ, ഫലപ്രഖ്യാപനത്തിന്റെ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഒരു ദിവസംകൂടി വേണ്ടിവരും. അതനുസരിച്ചാണ് ബുധനാഴ്ച പരീക്ഷാ ബോർഡിന്റെ യോഗം നിശ്ചയിച്ചത്. ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ പരീക്ഷാഭവൻ പൂർത്തീകരിച്ചു. അപ്പോഴും പുതിയ സർക്കാരോ മന്ത്രിയോ ഒന്നും ആകാത്തത് പ്രതിസന്ധി വർധിപ്പിക്കുന്നു.
ട്രഷറിയിൽ ബില്ലുകൾ പാസാകാനും ഓഫീസുകളിൽ ഫയലുകൾ നീങ്ങാനും പ്രതിസന്ധിയുണ്ട്. പുതിയ മന്ത്രിസഭ വരാതെ സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യങ്ങളിൽ പോലും പരിഹാരമുണ്ടാകില്ല.