അനുബന്ധ വാര്‍ത്തകള്‍
- ഷാരോണ്‍ വധക്കേസ് തമിഴ്നാടിന് കൈമാറിയേക്കും
- കാമുകനെ കൊന്നതിന്റെ ഒരു കുറ്റബോധവുമില്ല; തെളിവെടുപ്പിനിടെ പൊലീസിനോട് കളിച്ചും ചിരിച്ചും ഗ്രീഷ്മ
- ഗ്രീഷ്മ ഇപ്പോഴും ഐസിയുവിൽ തന്നെ, പോലീസ് സെല്ലിലേക്ക് മാറ്റിയേക്കും, കൊലപാതകത്തിൽ ബന്ധുക്കളുടെ പങ്ക് പരിശോധിക്കും
- ഷാരോണ്‍ രാജ് വധം: ഗ്രീഷ്മയുടെ അമ്മയും അമ്മാവനും അറസ്റ്റില്‍
- ഗ്രീഷ്മയ്ക്ക് വീണ്ടും പണി; ആത്മഹത്യാ ശ്രമത്തിനു പുതിയ കേസ്
പാറശാല ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മ കോടതിയില്‍ മൊഴിമാറ്റി
പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മ കോടതിയില്‍ മൊഴിമാറ്റി. നെയ്യാറ്റിന്‍കര രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുമ്ബാകെയാണ് രഹസ്യമൊഴി നല്‍കിയത്. പൊലീസ് നിര്‍ബന്ധിച്ച് കുറ്റസമ്മതം നടത്തിച്ചെന്നാണ് മജിസ്ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയത്.
ഷാരോണിനെ ജ്യൂസില്‍ വിഷം കലര്‍ത്തി കൊന്നത് താനാണെന്ന് ഗ്രീഷ്മ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. പലതവണ ജ്യൂസില്‍ വിഷം കലര്‍ത്തി നല്കിയതയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണസംഘം നിര്‍ബന്ധിച്ചു കുറ്റസമ്മതം നടത്തിച്ചതായാണ് ഗ്രീഷ്മയുടെ ഇപ്പോഴത്തെ മൊഴി എന്നാണ് സൂചന. അതേസമയം ഗ്രീഷ്മയുടെ റിമാന്‍ഡ് കാലാവധി ഡിസംബര്‍ 22 വരെ നീട്ടി.