അനുബന്ധ വാര്‍ത്തകള്‍
- മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ല; കടുപ്പിച്ച് സതീശൻ, കടുത്ത പോരിലേക്ക്
- എന്റെ മനസ്സിലെ മുഖ്യമന്ത്രി ഞാന്‍ തന്നെയാണ്: കെ സുധാകരന്
- രാഹുൽ ഗാന്ധിയെ പോലും സങ്കൽപ്പിക്കാൻ വയ്യ; സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് നടൻ സിദ്ധിഖ്
- 102 സീറ്റ് തന്ന ജനങ്ങളോട് പ്രതിബദ്ധത വേണം; വിഡി സതീശന് പിന്തുണയുമായി കെഎം ഷാജി
- Breaking News: കെ.സി.വേണുഗോപാൽ മുഖ്യമന്ത്രിയാകും; എംഎൽഎമാരുടെ പിന്തുണ ഉറപ്പിച്ചു
സതീശനെ കണ്ടഭാവമില്ല; ഷാഫിയുടെ പിന്തുണ വേണുഗോപാലിന്
തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് സതീശന്റെ ഇടപെടൽ കാരണമാണെന്ന് സുധാകരൻ വിശ്വസിക്കുന്നു
കോൺഗ്രസിൽ വി.ഡി.സതീശൻ ഒറ്റപ്പെടുന്നു. എംഎൽഎമാരുടെ പിന്തുണയിൽ മാത്രമല്ല സംസ്ഥാനത്തെ സുപ്രധാന നേതാക്കളുടെ പിന്തുണയും സതീശനില്ല. മുൻ കെപിസിസി അധ്യക്ഷനായ കെ.സുധാകരൻ ഹൈക്കമാൻഡ് നിരീക്ഷകർക്കു മുന്നിൽ സതീശനെ തള്ളിപ്പറഞ്ഞു.
തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് സതീശന്റെ ഇടപെടൽ കാരണമാണെന്ന് സുധാകരൻ വിശ്വസിക്കുന്നു. ഇക്കാരണത്താൽ സതീശനോടു അതൃപ്തിയുള്ള സുധാകരൻ കെ.സി.വേണുഗോപാലിനെയാണ് പിന്തുണയ്ക്കുന്നത്. സതീശൻ മാത്രമല്ല തിരഞ്ഞെടുപ്പിൽ നയിച്ചതെന്നാണ് സുധാകരന്റെ അഭിപ്രായം.
മുൻപ് സതീശൻ പക്ഷത്തായിരുന്ന ഷാഫി പറമ്പിൽ എംപിയും ഇപ്പോൾ വേണുഗോപാലിനൊപ്പമാണ്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തെ തുടർന്നാണ് ഷാഫി പറമ്പിൽ സതീശൻ പക്ഷത്തുനിന്ന് തെറ്റിപിരിഞ്ഞത്.
എംഎൽഎമാരുടെ പിന്തുണ നോക്കുകയാണെങ്കിൽ കെ.സി.വേണുഗോപാലിനു അനുകൂലമാണ്. സതീശനു വിരലിലെണ്ണാവുന്ന എംഎൽഎമാരുടെ പിന്തുണ മാത്രമാണുള്ളത്.