പോസ്റ്റല്‍ ബാലറ്റ് എണ്ണല്‍ തെറ്റിച്ച സംഭവം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ജീവനക്കാരുടെ സംഘടന

SIR, Election Commission Kerala, Voters List,Kerala News,എസ്ഐആർ, തിരെഞ്ഞെടുപ്പ് കമ്മീഷൻ, വോട്ടർ പട്ടിക, കേരളവാർത്ത
WEBDUNIA| Last Modified വെള്ളി, 17 ഏപ്രില്‍ 2026 (15:25 IST)
തിരുവനന്തപുരം: പോളിംഗ് ഡ്യൂട്ടി ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്യുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ യൂണിയന്‍ ആരോപിച്ചു. കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ തെറ്റാണെന്നും 20,145 സംസ്ഥാന ജീവനക്കാര്‍ക്ക് വോട്ടുചെയ്യാനുള്ള അവസരം നിഷേധിക്കപ്പെട്ടുവെന്നും അവര്‍ ആരോപിച്ചു.

96 ശതമാനം തെരഞ്ഞെടുപ്പ് ജീവനക്കാരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന കമ്മീഷന്റെ വാദം 'വസ്തുതാപരമായി തെറ്റാണ്' എന്ന് ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ് (എഫ്എസ്ഇടിഒ) പറഞ്ഞു. പോളിംഗ് സാമഗ്രികള്‍ ശേഖരിക്കുമ്പോഴേക്കും ഏകദേശം 40 ശതമാനം ഉദ്യോഗസ്ഥര്‍ മാത്രമേ വോട്ട് രേഖപ്പെടുത്തിയിട്ടുള്ളൂവെന്ന് കമ്മിഷന്‍ തന്നെ നേരത്തെ സമ്മതിച്ചിരുന്നു.

സംസ്ഥാനത്തുടനീളം വിന്യസിച്ചിരിക്കുന്ന മൊത്തം പോളിംഗ് ജീവനക്കാരുടെ കൃത്യമായ കണക്ക് പുറത്തുവിടാന്‍ പോലും കമ്മീഷന്‍ പരാജയപ്പെട്ടുവെന്ന് യൂണിയന്‍ ആരോപിക്കുന്നു. പോസ്റ്റല്‍ ബാലറ്റുകള്‍ ലഭിക്കാത്ത എല്ലാ ഉദ്യോഗസ്ഥര്‍ക്കും കമ്മീഷന്‍ പ്രത്യേക വോട്ടിംഗ് സൗകര്യങ്ങള്‍ ഒരുക്കണമെന്നും, ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ (ബിഎല്‍ഒ) കുടിശ്ശിക തീര്‍പ്പാക്കണമെന്നും ബിഎല്‍ഒമാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് പോലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :