അനുബന്ധ വാര്‍ത്തകള്‍
- യു ടേൺ സതീശൻ ! കെ.ബി.പ്രദീപിനെ രാജിവപ്പിച്ചു
- പാർട്ടിയെ ദുർബലപ്പെടുത്തിയവരെ സംരക്ഷിക്കുന്ന നിലപാട്, എപ്പോൾ തിരുത്തും?, സിപിഎം റിപ്പോർട്ടിൽ കീഴ്ഘടകങ്ങൾ അതൃപ്തിയെന്ന് റിപ്പോർട്ട്
- വീണയെ വിടാതെ ഇഡി, വീണ്ടും സമൻസ്: ബുധനാഴ്ച ഹാജരാകണം
- നിങ്ങൾക്ക് മുന്നിലുള്ളത് ആരോഗ്യമന്ത്രി, പ്രതിപക്ഷത്ത് ഇരുന്ന് പറഞ്ഞത് ഈ സീറ്റിന് ബാധകമല്ല
- കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര, സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്
സ്ത്രീകൾക്ക് ഇന്ന് മുതൽ ഫ്രീ യാത്ര, പ്രിയദർശിനി പദ്ധതിക്ക് ഇന്ന് ഉദ്ഘാടനം, വിപുലമായ പരിപാടികളുമായി യുഡിഎഫ്
പരിപാടിയില്‍ നിന്ന് വിട്ട്നില്‍ക്കാന്‍ മുഴുവന്‍ എംഎല്‍എമാര്‍ക്കും സിപിഎം നിര്‍ദേശം നല്കി.
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനുമുള്ള സൗജന്യയാത്ര ഇന്ന് മുതല്‍. രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി കോമ്പ്ലെക്സില്‍ മുഖ്യമന്ത്രി വി ഡി സതീശന് പദ്ധതി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വനിതകള്‍ക്കൊപ്പം ആദ്യ യാത്രയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര നടത്തും. കെഎസ്ആര്‍ടിസിയില്‍ പിഎസ്സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി പി ഷീലയാണ് ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവര്‍. സംസ്ഥാനത്തുടനീളം യുഡിഎഫ് വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. അതേസമയം പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ സിപിഎം പങ്കെടുക്കില്ല. പരിപാടിയില്‍ നിന്ന് വിട്ട്നില്‍ക്കാന്‍ മുഴുവന്‍ എംഎല്‍എമാര്‍ക്കും സിപിഎം നിര്‍ദേശം നല്കി.
പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനത്തിന് ശേഷം രാവിലെ 9 മണി മുതല്‍ ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങും. സ്ത്രീകള്‍ക്ക് സൗജന്യമുള്ള ബസുകള്‍ തിരിച്ചറിയാനായി ബസുകളില്‍ പ്രിയദര്‍ശിനി സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. സൗജന്യയാത്ര ആരംഭിക്കുമ്പോള്‍ തന്നെ സംസ്ഥാനത്ത് ഏറ്റവും കുറച്ച് ഓര്‍ഡിനറി സര്‍വീസുകളുള്ള മേഖലയില്‍ പദ്ധതിയുടെ ആനുകൂല്യം സ്ത്രീകള്‍ക്ക് ലഭിക്കില്ല. മലപ്പുറം ജില്ലയില്‍ ഓര്‍ഡിനറിയും ടിടിയും ഉള്‍പ്പടെ ആകെ 87 ബസുകളില്‍ മാത്രമാണ് സൗജന്യ യാത്ര. സംസ്ഥാനത്ത് ഏറ്റവും അധികം സ്ത്രീകളുള്ള പ്രദേശം കൂടിയാണ് മലപ്പുറം.ALSO READ: ആരോഗ്യമന്ത്രി കോഴിക്കോട്; തീരുമാനം പിണറായിയുടെ വിമർശനത്തിനു പിന്നാലെ