അനുബന്ധ വാര്‍ത്തകള്‍
- പിണറായി നനഞ്ഞ കോഴിയെ പോലെയെന്ന് ജി സുധാകരന്‍, പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാന്‍ യോഗ്യത സുധാകരനില്ലെന്ന് എച്ച് സലാം
- സംസ്ഥാനത്ത് ഷിഗല്ല പടരുന്നു
- പൊന്മുടി റോഡില്‍ അപകടം പതിയിരിക്കുന്നു; ബൈക്ക് യാത്രക്കാര്‍ സൂക്ഷിക്കുക!
- 'കൊറിയറില്‍ എംഡിഎംഎ'; വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ അവാര്‍ഡ് ജേതാവായ ശാസ്ത്രജ്ഞന് കൊച്ചിയില്‍ അറസ്റ്റില്‍
- ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ 35 കാരിക്കു ദാരുണാന്ത്യം; മകൻ പരുക്കുകളോടെ ആശുപത്രിയിൽ
ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ
ബിജെപി ദേശീയ സമിതി അംഗം ജെ.പ്രമീളാദേവി ഉൾപ്പെടെ 19 സംഘപരിവാർ അനുകൂലികളെയാണ് ഗവർണർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തിരിക്കുന്നത്
Roji M John
മഹാത്മാഗാന്ധി സർവകലാശാല സെനറ്റിലേക്ക് സംഘപരിവാർ അനുകൂലികളെ നാമനിർദേശം ചെയ്ത ഗവർണർ രാജേന്ദ്ര ആർലേക്കറിനു എതിരെ ഒന്നും പറയാതെ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. മന്ത്രിയുടെ നിശബ്ദത കോൺഗ്രസിന്റെ ബിജെപി ഡീലിനു ഉദാഹരണം ആണെന്നാണ് വിമർശനം.
ബിജെപി ദേശീയ സമിതി അംഗം ജെ.പ്രമീളാദേവി ഉൾപ്പെടെ 19 സംഘപരിവാർ അനുകൂലികളെയാണ് ഗവർണർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തിരിക്കുന്നത്. ചട്ടങ്ങൾ ലംഘിച്ചാണ് ഗവർണറുടെ കാവിവത്കരണമെന്ന് ആരോപണം ഉയർന്നിട്ടും ഉന്നത വിദ്യാഭ്യാസ മന്ത്രി ഒരു വാക്ക് കൊണ്ട് പോലും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
നേരത്തെ ഗവർണറുടെ ഭാഗത്തുനിന്ന് ഇത്തരം സംഘപരിവാർ അനുകൂല തീരുമാനങ്ങൾ ഉണ്ടാകുമ്പോൾ അതിനെ സിപിഎം ശക്തമായി ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കോൺഗ്രസ് പൂർണമായി ബിജെപി വഴങ്ങുന്ന നിലപാടിലാണ്. ഗവർണറുമായി യാതൊരു പോരിനും ഇല്ലെന്നാണ് മന്ത്രിയായ ശേഷം റോജി എം ജോൺ പറഞ്ഞത്.