അനുബന്ധ വാര്‍ത്തകള്‍
- ഒരു മകൻ എന്ന നിലയിലെ പ്രവർത്തിക്കാൻ കഴിയു, നിയമപരമായി നേരിടുമെന്ന് ഷോൺ ജോർജ്
- മതവിദ്വേഷ പ്രസംഗം: പിസി ജോർജിനെ കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി
- കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷ്ണങ്ങളാക്കിയ സംഭവം: അറവുകാരനെ അറസ്റ്റ് ചെയ്തു
- വേങ്ങരയിൽ വൻ ലഹരിമരുന്ന് വേട്ട: ഒന്നരക്കോടി രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തു
- വിജയ് ബാബു ഒളിവിൽ, പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിൽ കേസെടുത്തു, അറസ്റ്റിന് സാധ്യത
പി സി ജോർജിനെ 14 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ്
വിദ്വേഷ പ്രസംഗം നടത്തിയതിൽ അറസ്റ്റിലായ പൂഞ്ഞാർ മുൻ എംഎൽഎ പിസി ജോർജിന്റെ മെഡിക്കൽ പരിശോധന എആർ ക്യാമ്പിൽ വെച്ച് നടത്തും. അവധി ദിനമായതിനാൽ വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. ജോർജിനെ 14 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മുൻ എംഎൽഎ ആയ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.ചുമത്തിയിട്ടുള്ള കേസുകളില്‍ തെളിവ് ശേഖരണമോ റിക്കവറിയോ ഇല്ല. പ്രായം കൂടുതല്‍ ഉള്ള ആളാണെന്ന് ചൂണ്ടികാട്ടിയാവും പിസി ജോർജിന്റെ അഭിഭാഷകൻ കോടതിയിൽ ജാമ്യത്തിൽ വാദിക്കുക.153 എ, 95 എ വകുപ്പുകള്‍ ചേര്‍ത്താണ് പി.സി.ജോര്‍ജിനെ ഇന്ന് അറസ്റ്റ് ചെയ്തത്.
അടുത്ത ലേഖനം