അനുബന്ധ വാര്‍ത്തകള്‍
- 12 വര്‍ഷം മുമ്പ് അണലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു; അഞ്ചുവര്‍ഷം അബോധാവസ്ഥയില്‍
- Kerala Weather: 'മഴ വരുന്നേ...മഴ...'; സംസ്ഥാനത്ത് ഇന്ന് രാത്രി മഴ ലഭിച്ചേക്കും
- പാമ്പുകടി ചികിത്സയ്ക്ക് ഇനി അലയേണ്ട; 108-ൽ വിളിച്ചാൽ ആന്റി സ്നേക്ക് വെനം ലഭ്യമായ ആശുപത്രിയിലേക്ക് ഉടൻ മാറ്റം
- കൊല്ലത്ത് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാഘാതമാണെന്ന് സംശയം
- നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
മുണ്ടത്തിക്കോട് ദുരന്തം: കാണാതായ നാല് പേരും മരിച്ചതായി സൂചന
132 ശരീരഭാഗങ്ങളാണ് സംഭവസ്ഥലത്തുനിന്നും പരിസരത്തെ പറമ്പുകളിൽ നിന്നുമായി രക്ഷാപ്രവർത്തകർക്കു കണ്ടെത്താനായത്
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണശാലയിലുണ്ടായ അപകടത്തിൽ കാണാതായ നാല് പേരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി സൂചന. അപകട സ്ഥലത്തുനിന്ന് ശേഖരിച്ച മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധനയിൽ നാലു പേരേയും തിരിച്ചറിഞ്ഞതായാണ് ജില്ലാ ഭരണകൂട വൃത്തങ്ങൾ നൽകുന്ന സൂചന. ഇതോടെ, അപകടത്തിൽ മരിച്ചവരുടെ ആകെ എണ്ണം ഔദ്യോഗികമായി 15 ആയി.
അപകടത്തെത്തുടർന്ന് കാണാതായ ഗിരീഷ് (കോട്ടപ്പുറം), അഭിജിത്ത് (അബി - കോട്ടപ്പുറം), വിഷ്ണു (മണക്കുടി), സുരേഷ് സി.എ (കോട്ടപ്പുറം) എന്നിവരുടെ മൃതദേഹങ്ങളാണ് ഇപ്പോൾ തിരിച്ചറിഞ്ഞതായി സൂചന ലഭിച്ചിട്ടുള്ളത്. ഇക്കാര്യം ജില്ലാ ഭരണകൂടം നാളെ സ്ഥിരീകരിച്ചേക്കും. അതിനിടെ, ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലുള്ള ചിലരുടെ നില മെച്ചപ്പെടുന്നതായി ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
132 ശരീരഭാഗങ്ങളാണ് സംഭവസ്ഥലത്തുനിന്നും പരിസരത്തെ പറമ്പുകളിൽ നിന്നുമായി രക്ഷാപ്രവർത്തകർക്കു കണ്ടെത്താനായത്. ഡിഎൻഎ പരിശോധനാ ഫലവും ഉടൻ പുറത്തുവിടും.