അനുബന്ധ വാര്‍ത്തകള്‍
- ഇനിയും വില കുറയ്ക്കാൻ തയ്യാർ, ക്രൂഡ് ഓയിൽ ഇറക്കുമതി ഉയർത്താൻ ഇന്ത്യയോട് ആവശ്യപ്പെട്ട് റഷ്യ
- ഊര്‍ജ്ജ പ്രതിസന്ധിയില്‍ വലയുന്ന ജര്‍മ്മനിയിലേക്ക് ഗ്യാസ് എത്തിക്കുമെന്ന് ഫ്രാന്‍സ്
- ഉപരോധം മാറ്റാതെ യൂറോപ്പിലേക്കുള്ള പ്രകൃതിവാതകം എത്തിക്കുന്ന പൈപ്പില്‍ ലൈന്‍ ഉടനൊന്നും തുറക്കില്ലെന്ന് റഷ്യ
- റഷ്യ യുക്രൈനില്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 382 കുട്ടികള്‍
- വൈറസ് ഭീഷണി: നിങ്ങൾ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവരാണോ? ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യുക
റഷ്യയിലെ വവ്വാലുകളിൽ കോസ്റ്റാ വൈറസ് സാന്നിധ്യം, കൊവിഡിന് സമാനമായ വൈറസിനെതിരെ നിലവിലെ വാക്സിൻ ഫലപ്രദമാവില്ലെന്ന് ഗവേഷകർ
റഷ്യയിലെ ചില കുഞ്ഞു വവ്വാലുകളിൽ സ്ഥിരീകരിക്കപ്പെട്ട പ്രത്യേക തരം കൊവിഡ് വൈറസ് മനുഷ്യരിലേക്ക് പടരാൻ ശേഷിയുള്ളതാണെന്ന് പഠനങ്ങൾ. ഈ വൈറസിനെതിരെ നിലവിലെ കൊവിഡ് വാക്സിനുകൾ ഫലപ്രദമാകില്ലെന്ന് ഗവേഷകർ പറയുന്നു. 2020കളുടെ അവസാന സമയത്താണ് റഷ്യയില്‍ കോസ്റ്റാ 1, കോസ്റ്റാ 2 വൈറസുകളെ വവ്വാലില്‍ കണ്ടെത്തുന്നത്.
സാർസ് ബീറ്റ കൊറോൺ വൈറസ് (സാര്‍ബക്കോ വൈറസ്) വിഭാഗത്തില്‍പ്പെട്ട ഒരു തരം കൊറോണ വൈറസിനെയാണ് റൈനോപസ് ഹിപ്പോസിഡറോസിസ് (rhinopus hiposiderosis) അഥവാ ലെഷര്‍ ഹോഷൂ ബാറ്റ്‌സ്(lesser horseshoe bats) എന്ന കുഞ്ഞു വവ്വാലുകളില്‍ കണ്ടെത്തിയിരുന്നത്. ഈ വൈറസുകൾക്ക് സാർസ് കൊവി 2 വൈറസുകളെ പോലെ മനുഷ്യകോശങ്ങളിലേക്ക് കടക്കാനാകും.
പത്ത് ഗ്രാമിൽ താഴെ മാത്രം തൂക്കം വരുന്ന കുഞ്ഞുവവ്വാലുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇവയ്ക്ക് അധിക ദൂരം പറക്കാൻ സാധ്യമല്ല എന്നതിനാൽ വൈറസ് മറ്റ് ഭാഗങ്ങളിലേക്ക് പടരാൻ സാധ്യതയില്ല. ഈ വൈറസ് ഇതുവരെ മനുഷ്യരിൽ സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ ഒരു വലിയ പകര്‍ച്ചവ്യാധി ഉണ്ടാകുമെന്ന ഭീതി പഠനത്തിന്റെ ഫലത്തില്‍ ആവശ്യമില്ലെന്നാണ് വിദഗ്ധർ കരുതുന്നത്.