അനുബന്ധ വാര്‍ത്തകള്‍
- ബാർക്കോഴക്കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ എം മാണി ഹൈക്കോടതിയിൽ
- ജാക് സ്പാരോയാവാൻ ഇനി ജോണി ഡെപ് വേണ്ടെന്ന് ഡിസ്നി; ആ കഥാപാത്രത്തെ മികവുറ്റതാക്കാൻ ജോണി ഡെപ് അല്ലാതെ മറ്റൊരാൾക്ക് കഴിയില്ലെന്ന് തിരക്കഥാകൃത്ത്
- മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന എല്ലാ യുവതികൾക്കും സുരക്ഷ നൽകും: ഡി ജി പി
- സുപ്രീംകോടതി വിധി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്; ശബരിമലയില്‍ സ്ത്രീ പ്രവേശനം നീട്ടണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
- ഉത്തർപ്രദേശിൽ യുവതി അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു
വി ഐ പി വന്നാൽ മത്രമേ റോഡുകൾ നന്നാക്കുകയുള്ളോ ? അതോ ആളുകൾ മരിച്ചാലോ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതി പരിതാപകരമാണെന്ന് കോടതി നിരീക്ഷിച്ചു. റോഡുകളുടെ ശോചനീയവസ്ഥ ചൂണ്ടിക്കാട്ടി ഹൈക്കോർട്ട് ജഡ്ജിമാർ നൽകിയ കത്ത് കോടതി പൊതു താൽപര്യ ഹർജിയായി ഫയലിൽ സ്വീകരിക്കുകയായിരുന്നു.
വി ഐ പികൾ വന്നാൽ മാത്രമേ റോഡുകൾ നന്നാക്കു എന്ന സ്ഥിതി മാറണം. റോഡുകൾ നന്നാക്കാൻ അപകടത്തിലൊപെട്ട് ആളുകൾ മരിക്കണോ എന്നും കോടതി ചോദിച്ചു. ദീർഘവീക്ഷണത്തോടെ വേണം ഇനി റോഡുകൾ നിർമ്മിക്കാൻ. റോഡുകളിൽ ഇനി ജീവനുകൾ പൊലിയാൻ പാടില്ല.
സംസ്ഥാനത്ത് മികച്ച റോഡുകൾ നിലനിർത്താനുള്ള സംവിധാനങ്ങൾ വേണം. റോഡുകൾ പെട്ടന്നു തകരുന്നതിൽ കരാറുകാരെ കുറ്റക്കാരാക്കണം. വിഷയത്തിൽ ഒരാഴ്ചക്കുള്ളിൽ സർക്കാർ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശം നൽകി.