അനുബന്ധ വാര്‍ത്തകള്‍
- കളി കാര്യമായി; ജാമ്യം കിട്ടാന്‍ കെട്ടിവെക്കേണ്ടത് 13 ലക്ഷം വീതം
- വിശ്വാസികൾ ജീവൻ കളയാനും തയ്യാർ, യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കില്ല: ശശികല
- ശബരിമല സംഘർഷം; അറസ്റ്റ് 2000 കടന്നു, വാഹനം തടഞ്ഞുനിർത്തി പരിശോധിച്ച 15 സ്ത്രീകൾക്കെതിരേയും കേസ്
- ശബരിമലയിലെത്തുന്ന തീർത്ഥാടകരെ നിരീക്ഷിക്കാൻ പ്രത്യേക പദ്ധതിയൊരുക്കി പൊലീസ്
- സുപ്രീംകോടതി വിധി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്; ശബരിമലയില്‍ സ്ത്രീ പ്രവേശനം നീട്ടണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന എല്ലാ യുവതികൾക്കും സുരക്ഷ നൽകും: ഡി ജി പി
തിരുവനന്തപുരം: മണ്ഡല മകരവിളക്ക് സമയത്ത് ശബരിമലയിൽ ദർശനത്തിനെത്തുന്ന എല്ലാ യുവതികൾക്കും പൊലീസ് മതിയായ സുരക്ഷ ഒരുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ. ഇതിനായി കൂടുതൽ പൊലീസ് സംഘത്തെ ശബരിമലയിൽ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏത് വിധേനയും സുപ്രീം കോടതിക വിധി നടപ്പിലാക്കാൻ സേന ബാധ്യസ്ഥരാണ്. ശബരിമലയിൽ അക്രമം നടത്തിയവെക്കെതിരെ നടപടി സ്വീകരിച്ച് വരികയാണ്. മണ്ഡലകാലത്ത് പ്രതിഷേധിക്കുന്നവർക്കെതിരെയും ഈ നടപടി ഉണ്ടാകുമെന്നും ലോക്നാഥ് ബെഹ്‌റ പറഞ്ഞു.
ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനെതിരെ അക്രമം നടത്തിയവർക്കെതിരെ പൊലീസ് നടപടികൾ തുടരുകയാണ് ഇതുവരെ 2000ത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 1500 പേരെ ജാമ്യത്തിൽ വിട്ടു. അക്രമത്തിൽ വാഹനം തകർത്തവ ഇപ്പോൾ റിമാൻഡിലാണ് 13 ലക്ഷം രൂപ കെട്ടിവച്ചാൽ മാത്രമേ പ്രതികൾക്ക് ജമ്യം അനുവദിക്കു എന്ന് റാന്നി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി.