അനുബന്ധ വാര്‍ത്തകള്‍
- കൊല്ലം അഞ്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍
- കൊല്ലത്തും കണ്ണൂരും ഇന്ന് അഞ്ചുപേര്‍ക്കുവീതം കൊവിഡ് സ്ഥിരീകരിച്ചു
- ഉത്രയെ കടിച്ചത് സൂരജ് കൊണ്ടുവന്ന പാമ്പ് തന്നെയെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു
- കൊല്ലം ജില്ലയില്‍ ഇന്ന് അഞ്ചു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- ഉത്ര കൊലപാതകകേസ് ആദ്യം അന്വേഷിച്ച അഞ്ചൽ സിഐക്കെതിരെ റിപ്പോർട്ട്
ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: പിന്നില്‍ ഉന്നതര്‍ ? ക്രൈംബ്രാഞ്ച് അന്വേഷണസംഘം വിപുലീകരിച്ചു
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് വഴിത്തിരിവിലേക്ക്. സംഭവത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ഉന്നതരുടെ ഇടപെടലുകളുണ്ടെന്നും സൂചനകള്‍. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വിപുലീകരിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പി പ്രശാന്തന് കാണിക്കാണ് അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്.
ഏറ്റവും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് ക്രൈംബ്രാഞ്ച് മേധാവി ടോമിന് ജെ തച്ചങ്കരി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പൊലീസ് അന്വേഷണത്തില്‍ വീഴ്ചകളുണ്ടെന്നും സ്വാമിയെ മാത്രം പ്രതിയാക്കിയ പൊലീസിന്റെ നീക്കങ്ങള്‍ തെറ്റായ വഴിക്കായിരുന്നു എന്നുമാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍.
ലൈംഗിക അതിക്രമത്തിനായി സ്വാമി സമീപിച്ചപ്പോള്‍ സ്വയരക്ഷയ്ക്കായി പെണ്‍കുട്ടി സ്വാമിയുടെ ലിംഗം മുറിക്കുകയായിരുന്നു എന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ എല്ലാവരുടെയും മൊഴികള്‍ രേഖപ്പെടുത്തുകയും പെണ്‍കുട്ടി മൊഴി മാറ്റിപ്പറയുകയും ചെയ്തതോടെ കേസ് സങ്കീര്‍ണമായി. 2017 മെയ് 19ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.