അനുബന്ധ വാര്‍ത്തകള്‍
- ഞായറാഴ്ച മുതൽ മഴ വീണ്ടും ശക്തമാകും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
- തൊഴിലിടങ്ങളിലെ പിന്തുണയില്ലായ്മ: ഗർഭഛിദ്രത്തെ തുടർന്ന് ഏഴ് കോടി സ്ത്രീകൾ ജോലി ഉപേക്ഷിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്
- നോവായി മാറി പതിനാറുകാരൻ ജുവിൻ; മരണത്തിലും ഏഴ് പേർക്ക് ജീവന്റെ വെളിച്ചമേകി മടക്കം
- ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത പഞ്ചായത്ത് അംഗത്തിന്റെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി
- സുരേഷ് ഗോപി പ്രഖ്യാപിച്ച സഹായം ലഭിച്ചില്ല; കടുവയുടെ മുഖംമൂടി ധരിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവര്ത്തകന് ജാമ്യം
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്ത്തകന് ജാമ്യം. കേസിലെ ഒമ്പതാം പ്രതിയും കടകംപള്ളി സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന് എതിര്‍ത്തില്ല. പ്രതിക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്ന് പ്രോസിക്യൂഷന് തിരുവനന്തപുരം ജില്ലാ കോടതിയെ അറിയിച്ചു.
കേസില്‍ ഒമ്പതാം പ്രതിയുടെ ആവശ്യമില്ല. ഇയാള്‍ക്ക് ജാമ്യം നല്കി ജയില്‍ മോചിതനായാലും അന്വേഷണത്തെ ബാധിക്കില്ലെന്ന് പ്രോസിക്യൂസിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജി ഗീനാകുമാരി കോടതി അറിയിച്ചു. 27 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് ശേഷമാണ് ഹരീഷ് കുമാറിന് ജാമ്യം കിട്ടുന്നത്.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ആയിരുന്നു ആക്രമിക്കപ്പെട്ടത്. 25 സിപിഎം പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.