അനുബന്ധ വാര്‍ത്തകള്‍
- ഹോംസ്റ്റേയുടെ മറവില്‍ പെണ് വാണിഭം: ഏഴു പേര് അറസ്റ്റില്‍
- ഷൂട്ടിങിനിടെ പരിക്ക്: ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ടൊവിനോ തോമസ് തീവ്രപരിചരണ വിഭാഗത്തില്‍
- എംജി ഗ്ലോസ്റ്റർ ഒക്ടോബർ എട്ടിന് ഇന്ത്യൻ വിപനിയിലേയ്ക്ക്
- 'ഹലാൽ ലവ് സ്റ്റോറി' ട്രെയിലര്‍ എത്തി, റിലീസ് 15ന് ആമസോണ്‍ പ്രൈമില്‍ !
- നിയമം കയ്യിലെടുക്കാൻ പ്രചോദനമാകും: ഭാഗ്യലക്ഷ്മിയുടെ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ
കൈക്കൂലിക്കേസ്: ഫയര്‍ സ്റ്റേഷന് ഓഫീസര്‍ അറസ്റ്റില്‍
സുല്‍ത്താന്‍ ബത്തേരി: കെട്ടിട പെര്‍മിറ്റ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ കേസില്‍ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി. ഫയര്‍ ആന്‍ഡ് റെസ്ക്യൂ സുല്‍ത്താന്‍ ബത്തേരി സ്റ്റേഷനിലെ ഓഫിസര്‍ എം.കെ.കുര്യന് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കുര്യന് പിടിയിലായത്.
മീനങ്ങാടി സ്വദേശി ബിനീഷ് എന്നയാളില്‍ നിന്ന് കെട്ടിട നിര്‍മ്മാണത്തിന് ഫയര്‍ എന്‍.ഓ.സി ക്ക് അപേക്ഷിച്ചപ്പോഴാണ് കുര്യന് 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. അമ്പലവയലിലാണ് ബിനീഷ് കെട്ടിടം നിര്‍മ്മിക്കുന്നത്. സെപ്തംബര്‍ മുപ്പതിന് എന്‍.ഓ.സി ക്കായി അപേക്ഷിച്ചപ്പോള്‍ ഈ മാസം ഒന്നാം തീയതി ഓഫീസറെ വിളിക്കാന്‍ പറഞ്ഞിരുന്നു. അതനുസരിച്ചു വിളിച്ചപ്പോഴാണ് 25,000 രൂപ കൈക്കൂലി വേണമെന്ന് പറഞ്ഞത്.
തുടര്‍ന്ന് ബിനീഷ് വിജിലന്‍സില്‍ പരാതി നല്കി.വിജിലന്‍സ് നല്കിയ അയ്യായിരം രൂപ കുര്യനു കൈമാറിയതും കാത്തുനിന്ന വിജിലന്‍സ് ഇയാളെ കൈയോടെ പിടികൂടി. വിജിലന്‍സ് സി.ഐ പി.എല്‍. ഷൈജു, എസ്.ഐ മുസ്തഫ എന്നിവര്‍ അടങ്ങുന്ന സംഘമാണ് കുര്യനെ പിടികൂടിയത്.