അനുബന്ധ വാര്‍ത്തകള്‍
- 'മിണ്ടിപോകരുത്'; മുഖ്യമന്ത്രി ചർച്ച നിർത്തിവയ്ക്കാൻ ഹൈക്കമാൻഡ് താക്കീത്
- മകളെ കൊലപ്പെടുത്തിയ യുവാവിനെ പിതാവ് വീട്ടിൽക്കയറി വെട്ടിക്കൊന്നു
- ചൂടിന് ശമനമില്ല; കൊല്ലം പാലക്കാട് ജില്ലകളില്‍ താപനില ഉയരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- മുണ്ടത്തിക്കോട് ദുരന്തം: കാണാതായ നാല് പേരും മരിച്ചതായി സൂചന
- 12 വര്‍ഷം മുമ്പ് അണലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു; അഞ്ചുവര്‍ഷം അബോധാവസ്ഥയില്‍
നഗരം നാറ്റിച്ച് ബിജെപി; തിരുവനന്തപുരത്ത് അജൈവമാലിന്യ ശേഖരണം പാളി
ബിജെപി ഭരിക്കുന്ന കോർപറേഷനിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി മാലിന്യ പ്രശ്‌നം റിപ്പോർട്ട് ചെയ്യുന്നുണ്ട്
തിരുവനന്തപുരം നഗരത്തിൽ അജൈവ മാലിന്യശേഖരണം പാളി. നഗരത്തിൽ പലയിടങ്ങളിലും മാലിന്യം കുമിഞ്ഞുകൂടിയ അവസ്ഥയിലാണ്. വീടുകളിൽ നിന്നുള്ള അജൈവ മാലിന്യശേഖരണമാണ് പൂർണമായി താറുമാറായിരിക്കുന്നത്. പുലർച്ചെ നാലുമണിക്ക് ആരംഭിച്ചിരുന്ന ശുചീകരണ പ്രവർത്തനങ്ങൾ നിലച്ചതോടെ ചാക്ക, കുന്നുകുഴി, വള്ളക്കടവ്, ഈഞ്ചക്കൽ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മാലിന്യത്താൽ പൊറുതിമുട്ടുകയാണ്.
കുടിവെള്ളക്ഷാമത്തിനും തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തതിനും പിന്നാലെയാണ് നഗരത്തിൽ മാലിന്യ ശേഖരണവും താളംതെറ്റിയിരിക്കുന്നത്. 'മാറാത്തത് മാറും' എന്ന അവകാശവാദത്തോടെ ഭരണത്തിലെത്തിയ ബിജെപി നഗരം നാറ്റിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ വിമർശനം. പ്രശ്‌ന പരിഹാരത്തിനു നഗരസഭ അടിയന്തരമായി ഇടപെടണമെന്ന് നഗരവാസികൾ ആവശ്യപ്പെടുന്നു.
ബിജെപി ഭരിക്കുന്ന കോർപറേഷനിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി മാലിന്യ പ്രശ്‌നം റിപ്പോർട്ട് ചെയ്യുന്നുണ്ട്. അധികാരത്തിലെത്തിയാൽ ഉടൻ പരിഹാരം കാണുമെന്ന് ബിജെപി അവകാശപ്പെട്ടിരുന്ന ആമയിഴഞ്ചാൻ തോട് മാലിന്യക്കെട്ടായി തുടരുകയാണ്. നേരത്തെ കൃത്യമായി നടന്നിരുന്ന കാനകളുടെ ശുചീകരണവും മണ്ണുനീക്കലും ഇപ്പോൾ പൂർണമായി നിലച്ചു. മഴക്കാലം വരുമ്പോൾ വെള്ളക്കെട്ട് രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് കോർപറേഷൻ അധികാരികൾ ഇടപെട്ടില്ലെങ്കിൽ നഗരം പൂർണമായി നാറുമെന്നും നഗരവാസികൾ പറയുന്നു.