അനുബന്ധ വാര്‍ത്തകള്‍
- ബിജെപി ഭരിക്കുന്നത് തടയാൻ നീക്കം?, പാലക്കാട് സഖ്യസാധ്യത തള്ളാതെ യുഡിഎഫും എൽഡിഎഫും
- തെരെഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായി മതേതര നിലപാടുള്ളവരെ വെല്ലുവിളിച്ചു : പി വി അൻവർ
- തിരുവനന്തപുരത്തെ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും - വി വി രാജേഷ്
- 2010ലെ പരാജയമായിരുന്നു കടുത്ത പരാജയം, അന്ന് തിരികെ വന്നിട്ടുണ്ട്, ഇത്തവണയും തിരിച്ചുവരും : എം സ്വരാജ്
- ആരാകും തിരുവനന്തപുരത്തിന്റെ മേയര്‍?, വി വി രാജേഷും ആര് ശ്രീലേഖയും പരിഗണനയില്‍
ബിജെപി ഏറെ നേട്ടം പ്രതീക്ഷിച്ചത് തൃശൂരിൽ സുരേഷ് ഗോപി ക്യാമ്പ് ചെയ്തിട്ടും ഫലമില്ല
തദ്ദേശ തിരെഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനാവാത്തതില്‍ കീഴ്ഘടകങ്ങളില്‍ പുനഃസംഘടനയ്ക്കൊരുങ്ങി ബിജെപി. പലയിടങ്ങളിലും സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെട്ടതും എല്ലായിടത്തും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാതിരുന്നതും നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. ബിജെപിയുടെ ഇലക്ഷന് ക്യാമ്പയിന്റെ തന്നെ ലക്ഷ്യങ്ങള്‍ ഇവയായിരുന്നു.
വീഴ്ച വരുത്തിയ പ്രദേശങ്ങളിലെ ചുമതലക്കാരായ നേതാക്കളെയും ജില്ലാ പ്രസിഡന്റുമാരെയും നേതൃത്വം താക്കീത് ചെയ്യും. തൃശൂരിലാണ് ബിജെപിക്ക് അപ്രതീക്ഷിതമായ തിരിച്ചടിയുണ്ടായത്. ഇവിടെ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ അനാവശ്യമായി ഇടപ്പെട്ട സംസ്ഥാന നേതാവിനെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി താക്കീത് ചെയ്യുമെന്നാണ് വിവരം. തൃശൂരിലടക്കം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മേല്‍ക്കെ കിട്ടുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നു.