അനുബന്ധ വാര്‍ത്തകള്‍
- പിന്നോട്ടെടുത്ത കാർ ശരീരത്തിലുടെ കയറിയിറങ്ങി, 10 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
- കുട്ടികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മോഷണ ശ്രമം, ഒടുവിൽ കള്ളൻ കാൽതെറ്റി കിണറ്റിലേയ്ക്ക്
- മുസ്ലിം രോഗികളെ ചികിത്സിക്കുന്നത് അവസാനിപ്പിയ്ക്കു, നാളെ മുതൽ മുസ്ലിങ്ങളുടെ എക്സറെ എടുക്കില്ല, ആശുപത്രി ജീവനക്കാരുടെ വാട്ട്സ് ആപ്പ് സന്ദേശങ്ങളിൽ അന്വേഷണം
- 24 മണിക്കൂറിനിടെ 9,983 പുതിയ കേസുകൾ, മരണം 7000 കടന്നു, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,56,611
- സർക്കാർ ജോലി ലഭിയ്ക്കാൻ മൂത്ത മകൻ അച്ഛനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, കൂട്ടുനിന്ന് അമ്മയും ഇളയ മകനും
ഔദ്യോഗിക രേഖകൾ സൂക്ഷിയ്ക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഡിജിലോക്കറിൽ ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തി മലയാളി
ആധാർ, വോട്ടർ ഐഡി, ലൈസൻസ് തുടങ്ങി ഔദ്യോഗിക രേഖകൾ സൂക്ഷിയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ ഒരുക്കിയ ഡിജിലോക്കർ ആപ്പിൽ ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തി മലയാളി. അപ്പ് ഉപയോഗിയ്ക്കുന്ന ആരുടെ ആക്കൗണ്ടിലേയ്ക്കും കടന്നു കയറാൻ സാധിയ്ക്കുന്നു എന്ന ഗുരുതരമായ പ്രശ്നമാണ് ഏറ്റുമാനൂർ ശ്വദേശിയായ മഹേഷ് മോഹൻ കണ്ടെത്തി അധികൃതരെ അറിയിച്ചത്.
ഡിജി ലോക്കറിൽ സൂക്ഷിച്ചിരിയ്ക്കുന്ന രേഖൾ അനായസം ചോർത്താൻ സാധിക്കുന്നത്ര ഗുരുതരമായിരുന്നു സുരക്ഷാ വീഴ്ച. ഓടിപിയും, ആറക്ക പിൻ നമ്പറും നൽകിയാൽ മാത്രമേ ക്ലൗഡിലുള്ള രേഖകൾ ലഭ്യമാകു. എന്നാൽ ഇതൊനും കൂടാതെ അക്കൗണ്ടുകളിലേയ്ക്ക് കടന്നുകയറാൻ സാധിയ്ക്കുന്നു എന്നതാണ് സുരക്ഷാ വീഴ്ച. 3.8 കോടി ആളുകൾ ഈ ആപ്പ് ഉപയോഗിയ്ക്കുന്നുണ്ട്. 370 കോടി രേഖകൾ ഡിജിലോക്കറിൽ സൂക്ഷിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ. സുരക്ഷാ വീഴ്ച പരിഹരിച്ചതായി അധികൃതർ മഹേഷിനെ അറിയിച്ചിട്ടുണ്ട്. ദുബൈ സര്‍ക്കാറിന്റെ സാങ്കേതിക വിഭാഗമായ സ്മാര്‍ട്ട് ദുബൈയില്‍ സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റാണ് മോഹേഷ് മോഹന്‍