അനുബന്ധ വാര്‍ത്തകള്‍
- ബൗൾ കൊടുക്കാനിരുന്നത് സുന്ദറിന്, തീരുമാനം മാറ്റിയത് അവസാന നിമിഷം: കോലി
- ഐപിഎല്ലിൽ മറ്റൊരു റെക്കോർഡ് കൂടി, കോലിക്ക് മുന്നിലുള്ളത് ഒരു താരം മാത്രം
- തല്ലുകൊള്ളി എന്ന് വിളിച്ചവർ കാണുന്നുണ്ടോ? സിറാജിനെ പ്രശംസകൊണ്ട് മൂടി ആരാധകർ
- രണ്ട് വർഷങ്ങൾക്കിപ്പുറം പകരംവീട്ടി ബാംഗ്ലൂർ, നാണക്കേടിന്റെ റെക്കോർഡുകൾ തലയിൽ വാങ്ങി കൊൽക്കത്ത
- ഐപിഎൽ ചരിത്രത്തിൽ തന്നെ ആദ്യം, ഒരു മത്സരത്തിൽ രണ്ട് മെയ്ഡൻ ഓവറുകളുമായി സിറാജ്: അപൂർവ്വ നേട്ടം
അവർ ക്ലിക്കായാൽ പിന്നെ പിടിച്ചാൽ കിട്ടൂല, കിരീടം ആർസിബി തന്നെ നേടുമെന്ന് മുൻ ഇന്ത്യൻ താരം
ഇത്തവണത്തെ ഐപിഎൽ കിരീടമെന്ന ലക്ഷ്യത്തിലേക്ക് ആർസിബി അടുത്തുകൊണ്ടിരിക്കുകയാണെന്ന് മുൻ ഇന്ത്യൻ താരം പ്രഖ്യാൻ ഓജ. നീണ്ട 12 വർഷകാലത്തെ കാത്തിരിപ്പിന് ഇത്തവണ അന്ത്യമാകുമെന്നും ഓജ പറഞ്ഞു.
ആർസിബി നേരത്തെ പല തവണ പ്ലേ ഓഫ് കളിച്ചിട്ടുണ്ട്. അവർ അവസാനം ഫൈനലിലെത്തിയത് 2016ലാണ് എന്നാൽ അതിൽ ഹൈദരാബാദിനോട് തോൽക്കുകയും ചെയ്‌തു.ഇത്തവണത്തെ ഐപിഎല്ലിൽ തുടർച്ചയായി ആർസിബി വിജയം കണ്ടെത്തുന്നുണ്ട്. എബി ഡിവില്യേഴ്‌സ് വിരാട് കോലി, ക്രിസ് മോറിസ് എന്നിവര്‍ തകര്‍പ്പന്‍ ഫോമിലായാല്‍ അത് തുടരെ ഉണ്ടായാല്‍ ബാംഗ്ലൂരിനെ ആർക്കും തന്നെ പിടിച്ചുകെട്ടാനാകില്ല. അതേസമയം എങ്ങനെ കളിക്കണമെന്ന കൃത്യമായ ധാരണ ആർസിബിക്കുണ്ട്. ഇത്രയും കാലം അവർക്ക് കോച്ചിന്റെ പ്രശ്‌നമുണ്ടായിരുന്നു.എന്നാൽ മൈക് ഹെസണിന്റെ നിയമനം ആർസിബിയെ ആകെ മാറ്റിമറിച്ചു ഓജ പറഞ്ഞു.