ഗിനിയയിൽ മാരകമായ മാർബർഗ് വൈറസ് വ്യാപിക്കുന്നു, ആശങ്കയറിയിച്ച് ലോകാരോഗ്യസംഘടന

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified ബുധന്‍, 15 ഫെബ്രുവരി 2023 (15:25 IST)
ലോകത്തെയാകെ വിറപ്പിച്ച കൊവിഡ് വൈറസ് കെട്ടടങ്ങിയതിൻ്റെ ആശ്വാസത്തിൽ ലോകം ഇരിക്കുമ്പോൾ വീണ്ടും ആശങ്ക സൃഷ്ടിച്ച് മറ്റൊരു വൈറസ് വ്യാപിക്കുന്നു. തീവ്രവ്യാപന ശേഷിയുള്ള മാർബർഗ് വൈറസ് റിപ്പോർട്ട് ചെയ്തതിലാണ് ജാഗ്രതാനിർദേശം നൽകിയിരിക്കുന്നത്.

ഇക്വറ്റോറിയൽ ഗിന്നിയയിലാൺ്അതീവമാരകമായ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എബോളയ്ക്ക് സമാനമായ വൈറസ് ബാധിച്ച് 9 പേർ ഇതുവരെ മരണപ്പെട്ടിട്ടുണ്ട്. രോഗലക്ഷണമുള്ള ഇരുന്നൂറോളം പേർ ക്വാറൻ്റൈനിലാണ്. അയൽരാജ്യമായ കാമറൂണിൽ ഇതിനെ തുടർന്ന് കനത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയിരിക്കുകയാണ്.

രോഗം വന്നാൽ മരണ സാധ്യത 88 ശതമാനമാണ് എന്നതാണ് വൈറസിനെ അപകടകാരിയാക്കുന്നത്. 1967ൽ ജർമനി, സെർബിയ എന്നിവിടങ്ങളിൽ മാർബർഗ് വ്യാപനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വവ്വാലിൽ നിന്നാണ് വൈറസ് മനുഷ്യനിലേക്ക് പകരുക. രോഗിയുടെ മുറിവുകൾ,രക്തം,ശരീര സ്രവങ്ങൾ എന്നിവയിൽ നിന്നും സ്രവങ്ങൾ പടർന്നിട്ടുള്ള ഉപരിതലം വഴിയും രോഗവ്യാപനമുണ്ടാകാം. നിലവിൽ ഈ വൈറസിന് വാക്സിൻ ലഭ്യമല്ല. പല വാക്സിനുകളും ക്ലിനിക്കൽ പരീക്ഷണഘട്ടത്തിലാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :