അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 134 പേര്‍ക്ക്; സജീവ കൊവിഡ് കേസുകള്‍ കുറഞ്ഞു
- രോഗം ബാധിച്ചാല്‍ മരണം ഉറപ്പ് ! എന്താണ് ബ്രെയ്ന്‍ ഈറ്റിങ് അമീബ, രോഗലക്ഷണങ്ങള്‍ എന്തെല്ലാം
- തലച്ചോറിനെ കാര്‍ന്നുതിന്നുന്ന അണുബാധ; ബ്രെയ്ന്‍ ഈറ്റിങ് അമീബ ബാധിച്ച് സൗത്ത് കൊറിയയില്‍ ആദ്യ മരണം
- ചൈനയിൽ സ്ഥിതി ഗുരുതരം, ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത് 3.7 കോടി കൊവിഡ് കേസുകൾ
- സ്വയം കൊവിഡ് വൈറസ് ഏറ്റുവാങ്ങി ഗായിക, പിന്നാലെ വിവാദം
കൊവിഡ് ബാധിച്ച് മാസങ്ങൾക്ക് ശേഷവും വൈറസ് ശരീരത്തിൽ നിലനിൽക്കുമെന്ന് പഠനം
കൊവിഡ് ബാധിച്ച് മാസങ്ങൾക്ക് ശേഷവും കൊവിഡ് വൈറസ് തലച്ചോറിൽ അവശേഷിക്കുമെന്ന് പഠനം. ശരീരത്തെ മുഴുവനായി വൈറസ് ബാധിക്കുമെന്നതിൻ്റെ സൂചന നൽകുന്നതാണ് പഠനം. കൊവിഡ് ബാധിച്ച് മരിച്ചവരുടെ പോസ്റ്റ്മോർട്ടം സാമ്പിളുകളിൽ നടത്തിയ ഗവേഷണങ്ങളെ അടിസ്ഥാനമാക്കി യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ഗവേഷകരുടെയാണ് കണ്ടെത്തൽ.
തലച്ചോർ അടക്കമുള്ള നാഡീവ്യൂഹത്തിൻ്റെ സാമ്പിളുകളിൽ നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. വാക്സിൻ സ്വീകരിക്കാതെ കൊവിഡ് ബാധിച്ച് മരിച്ചവരിലാണ് പരിശോധന നടത്തിയത്. രക്ത പ്ലാസ്മ പരിശോധിച്ചപ്പോൾ 38 രോഗികളിൽ കൊവിഡ് പോസിറ്റീവായിരുന്നു.
വൈറസ് ബാധയുടെ ലക്ഷണം കാണിച്ച് 18 വരെ ദിവസത്തിനുള്ളില്‍ മരിച്ചവരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ജേണൽ നാച്ചുറലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശ്വസനനാളിക്ക് പുറമെ തലച്ചോർ,ഹൃദയം,കൺ,അഡ്രിനൽ ഗ്ലാൻഡ്,ദഹനനാളം എന്നിവിടങ്ങളിൽ നിന്നുവരെ വൈറസ് സാന്നിധ്യം കണ്ടെത്താൻ ഗവേഷകർക്കായി. പരിശോധിച്ച 45 ശതമാനത്തിനും വൈറസ് സാന്നിധ്യമുണ്ടായിരുന്നതായാണ് പഠനത്തിൽ പറയുന്നത്.
അടുത്ത ലേഖനം