അനുബന്ധ വാര്‍ത്തകള്‍
- FIFA Worldcup 2026 : 2 ഗോൾ, 3 റെഡ് കാർഡുകൾ, ഗിൽബർട്ടോ മോറയ്ക്ക് അരങ്ങേറ്റം, ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോ
- Ayyoub Bouaddi: 'അങ്ങനങ്ങ് പോയാലോ ചേട്ടൻമാരേ'; പേരുകേട്ട ബ്രസീൽ നിരയെ വിറപ്പിച്ച 18 കാരൻ
- Brazil vs Morocco: ബ്രസീലിനു സമനില കുരുക്ക്; വിറപ്പിച്ച് മൊറോക്കോ
- Brazil vs Morocco: ബ്രസീലിന്റെ നടുവൊടിക്കുമോ മൊറോക്കോ? ആവേശ പോരിനു ഇനി മണിക്കൂറുകൾ മാത്രം
- USA vs Paraguay: ടോപ് ഗിയറിൽ ആതിഥേയർ; പരഗ്വായിയെ ഒന്നിനെതിരെ നാല് ഗോളുകൾക്കു വീഴ്ത്തി
Netherlands vs Japan: 89മത്തെ മിനിറ്റിൽ ബുള്ളറ്റ് ഹെഡർ, നെതർലൻഡ്സിനെ വിറപ്പിച്ചു, സമനില പിടിച്ച് ജപ്പാൻ
കളിയുടെ തുടക്കത്തില്‍ തന്നെ പന്ത് കൈവശം വെച്ചുകൊണ്ട് കളിക്കുക എന്ന തന്ത്രമാണ് നെതര്‍ലന്‍ഡ്സ് പുറത്തെടുത്തത്.
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആവേശകരമായ മത്സരത്തിനൊടുവില്‍ സമനിലയില്‍ പിരിഞ്ഞ് നെതര്‍ലന്‍ഡ്സും ജപ്പാനും. രണ്ട് തവണ പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചുകൊണ്ടാണ് ജപ്പാന് കരുത്തരായ ഹോളണ്ട് നിരയെ ഞെട്ടിച്ചത്. വിര്‍ജിന്‍ വാന്‍ഡെക്ക്, ക്രിസെന്‍സിയോ സമ്മര്‍വില്ലെ എന്നിവരായിരുന്നു നെതര്‍ലന്‍ഡ്സിന്റെ ഗോള്‍ സ്കോറര്‍മാര്‍. അതേസമയം ജപ്പാനായി കെയ്റ്റോ നക്കാമുറയും ഡയ്ച്ചി കമാഡയുമാണ് ഗോളുകള്‍ നേടിയത്.
കളിയുടെ തുടക്കത്തില്‍ തന്നെ പന്ത് കൈവശം വെച്ചുകൊണ്ട് കളിക്കുക എന്ന തന്ത്രമാണ് നെതര്‍ലന്‍ഡ്സ് പുറത്തെടുത്തത്. ഫ്രാങ്കി ഡിയോങ്ങും ടീയാനി റൗന്ഡേഴ്സുമായിരുന്നു മിഡ് ഫീല്‍ഡില്‍ നേതൃത്വം നല്‍കിയത്. മൂന്നാം മിനിറ്റില്‍ തന്നെ നെതര്‍ലന്‍ഡ്സ് ഗോളിനോട് അടുത്തെങ്കിലും ഡോണ്യെല് മാലന്റെ ഗോളെന്നുറച്ച ഷോട്ട് പക്ഷേ ജപ്പാന് ഗോള്‍കീപ്പര്‍ സിയോണ്‍ സുസുക്കി രക്ഷപ്പെടുത്തി.
തുടക്കം തന്നെ ഡിഫന്‍സീവ് ഷേപ്പ് നിലനിര്‍ത്തികൊണ്ട് പൂര്‍ണ്ണമായും ആക്രമണത്തിലേക്ക് കടക്കാതെയായിരുന്നു നെതര്‍ലന്‍ഡ്സിന്റെ കളി. ഇടയ്ക്ക് പന്ത് ലഭിച്ചപ്പോഴെല്ലാം ആക്രമണങ്ങള്‍ക്ക് ജപ്പാന് ശ്രമിച്ചെങ്കിലും അവയൊന്നും തന്നെ മുതലെടുക്കാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ജപ്പാനെ കടന്നാക്രമിക്കുന്ന നെതര്‍ലന്‍ഡിനെയാണ് കാണാനായത്. ഇതോടെ 51മത്തെ മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോളെത്തി. നെതര്‍ലന്‍ഡ്സ് നായകന് വിര്‍ജില്‍ വാന്‍ഡൈക്കാണ് ആദ്യ ഗോള്‍ നേടിയത്.
57മത്തെ മിനിറ്റില്‍ തന്നെ ജപ്പാന് തിരിച്ചടിച്ചു. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ടക്കെഫുസ കുബോ നല്കിയ പാസ് കെയ്റ്റോ നക്കാമുറ വലയിലെത്തിച്ചു. 64മത്തെ മിനിറ്റില്‍ സമ്മര്‍വില്ലെയിലൂടെ ഡച്ച് ടീം വീണ്ടും മുന്നിലെത്തിയെങ്കിലും 89മത്തെ മിനിറ്റില്‍ ഡയ്ച്ചി കമാഡ ലക്ഷ്യം കണ്ടു. കോക്കി ഒഗാവ എടുത്ത കോര്‍ണറാണ് കമാഡ ഡച്ച് വലയിലെത്തിച്ചത്.ALSO READ: Ayyoub Bouaddi: 'അങ്ങനങ്ങ് പോയാലോ ചേട്ടൻമാരേ'; പേരുകേട്ട ബ്രസീൽ നിരയെ വിറപ്പിച്ച 18 കാരൻ