അനുബന്ധ വാര്‍ത്തകള്‍
- 2003ലെ സച്ചിനും കോലിയും മാത്രമല്ല സമാനം, 20 വർഷങ്ങൾക്ക് ശേഷം പലതും ആവർത്തിച്ചു
- എഴുതിതള്ളിയവർ കാണുന്നുണ്ടോ? ഞങ്ങൾ ലോകകപ്പ് നേടി, വായടപ്പിച്ച് വാർണർ
- തിരക്കിൽ പെട്ട് മറന്ന് കാണും, ഫൈനൽ കാണാൻ എന്നെയാരും ക്ഷണിച്ചില്ല: പരാതിയുമായി കപിൽദേവ്
- അത് ലോകകപ്പാണ്, കുറച്ച് ബഹുമാനം കാണിക്കണം, ലോകകപ്പ് ട്രോഫിക്ക് മുകളില്‍ കാലുയര്ത്തിവെച്ച മിച്ചല്‍ മാര്‍ഷിനെതിരെ വിമര്‍ശനം
- ഫൈനലും അമ്പയറായി കെറ്റിൽബെറോയും ഇന്ത്യക്കാരെ കരയിപ്പിച്ചിട്ടേ ഉള്ളു
ലോകകപ്പിലോ നടന്നില്ല, ബ്രസീല്‍- അര്‍ജന്റീന പോരാട്ടം നാളെ പുലര്‍ച്ചെ
ലോകകപ്പ് യോഗ്യതാ റൗണ്ടി നാളെ പുലര്‍ച്ചെ അര്‍ജന്റീനയും ബ്രസീലും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ബ്രസീലിലെ മരക്കാന സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6 മണിക്കാകും മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടാണ് ഇരുടീമുകളും എത്തുന്നത്. അര്‍ജന്റീന ഉറുഗ്വെയോടും ബ്രസീല്‍ കൊളംബിയയോടുമാണ് കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടത്.
യോഗ്യതാ റൗണ്ടിലെ അവസാന 3 മത്സരങ്ങളിലും ബ്രസീല്‍ വിജയിച്ചിട്ടില്ല. ഒരു മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും അര്‍ജന്റീനയാണ് പോയന്റ് പട്ടികയില്‍ ഒന്നാമതുള്ളത്. ബ്രസീല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. സൂപ്പര്‍ താരങ്ങളായ നെയ്മറും വിനീഷ്യസ് ജൂനിയറും പരിക്കിന്റെ പിടിയിലാണ് എന്നതാണ് ബ്രസീലിനെ അലട്ടുന്നത്. അതേസമയം അര്‍ജന്റീനന്‍ നിലയില്‍ മെസ്സിക്കൊപ്പം ഡിമരിയ. ലൗട്ടാരോ മാര്‍ട്ടിനെസ് എന്നിവരെല്ലാം അണിനിരക്കും.