അനുബന്ധ വാര്‍ത്തകള്‍
- ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം,അഖില്‍ മാരാര്‍ക്കെതിരെ കേസ്
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം, അഖിൽ മാരാർക്കെതിരെ പോലീസ് കേസ്
- ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം നല്‍കും; സംഭാവന നല്കി മുഖ്യമന്ത്രിയുടെ ഭാര്യയും
- പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ്, സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തും: മുഖ്യമന്ത്രി
- മണ്ണിനടിയില്‍ ജീവന്റെ സാന്നിധ്യം, തുടര്‍ച്ചയായി ശ്വാസത്തിന്റെ സിഗ്നല്‍; രാത്രിയും ദൗത്യം തുടരാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം, സൈന്യത്തെ തിരിച്ചുവിളിച്ചു
പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാല്‍ പിണറായിയുടെ അടിമയായി കഴിയാമെന്ന് അഖില്‍മാരാര്‍
താന്‍ പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാല്‍ പിണറായിയുടെ അടിമയായി കഴിയാമെന്ന് അഖില്‍മാരാര്‍. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും രൂക്ഷമായ ഭാഷയില്‍ അഖില്‍ വിമര്‍ശിച്ചിരുന്നു. കൃത്യമായ കണക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ചെലവഴിച്ചതിന് ഇല്ലെന്നാണ് അഖില്‍ പറഞ്ഞത്. ഇത് സംബന്ധിച്ച് ചില വിവരങ്ങളും അഖില്‍ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് കിട്ടിയ പണം എങ്ങനെ ചെലവഴിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അഖില്‍ ആവശ്യപ്പെട്ടു.
നാട്ടുകാരുടെ കൈയില്‍ നിന്നും പണം വാങ്ങി പിരിവെടുത്ത് വീട് വയ്ക്കാമെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ലായെന്നും അങ്ങനെ പറഞ്ഞെന്ന് തെളിയിച്ചാല്‍ ശിഷ്ടകാലം സിപിഎമ്മില്‍ ചേര്‍ന്ന് പിണറായിയുടെ അടിമയായി കഴിയാമെന്നും അഖില്‍ പറഞ്ഞു.