അനുബന്ധ വാര്‍ത്തകള്‍
- വൈദികൻ പീഡിപ്പിച്ചു, അധ്യാപികയോട് പരാതി പറഞ്ഞ് കുട്ടികൾ, പ്രശ്നമാക്കേണ്ടെന്ന നിലപാടിൽ രക്ഷിതാക്കൾ; ഒടുവിൽ വൈദികനെതിരെ കേസെടുത്ത് പൊലീസ്
- നാഗാര്‍ജ്ജുനയുടെ ഫാം ഹൗസില്‍ നിന്നും കണ്ടെത്തിയ മൃതദേഹം 3 വർഷം മുന്നേ കാണാതായ വ്യക്തിയുടേത്, ആത്മഹത്യാ കുറിപ്പും കണ്ടെത്തി
- വൃദ്ധയായ അമ്മയെ മുറിയിൽ പൂട്ടിയിട്ട് മകന്റെ ക്രൂരത, പൊലീസ് കണ്ടെത്തുമ്പോൾ അവശനിലയിൽ മാതാവ്
- 'ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കി കാമുകിയെ ബലാത്സംഗം ചെയ്തു; അമ്മ വീഡിയോ പകർത്തി; നാല് ലക്ഷം രൂപ തട്ടിയെടുത്തു
- നിയമവിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം; മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ് അറസ്റ്റിൽ
മദ്യപിക്കാൻ പണം നൽകിയില്ല, അച്ഛനെ തല്ലിക്കൊന്ന് മകൻ
പായിപ്പാട്ട് അച്ഛനെ മകൻ തല്ലിക്കൊന്നു. മദ്യപിക്കാന്‍ പണം നല്‍കിയില്ലെന്നാരോപിച്ചാണ് മകൻ അച്ഛന്റെ തല ഭിത്തിയില്‍ അടിച്ച് കൊലപ്പെടുത്തിയത്. വാഴപ്പറമ്പിൽ തോമസ് വർക്കിയാണ് എന്ന കുഞ്ഞപ്പനാണ് മരിച്ചത്. മകന്‍ അനി എന്ന ജോസഫ് തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മരണം നടന്ന ദിവസം കുഞ്ഞപ്പന്‍ ബാങ്കില്‍ നിന്നും 1000 രൂപ പിന്‍വലിച്ചിരുന്നു. ഇതില്‍ നിന്നും 200 രൂപ വീതം അനിക്കും സഹോദരന്‍ സിബിക്കും കുഞ്ഞപ്പൻ നൽകി. എന്നാൽ, രാത്രി കുടിയും കഴിഞ്ഞ് വീട്ടിലെത്തിയ അനി വീണ്ടും നൂറ് രൂപ കൂടി ആവശ്യപ്പെട്ടു. നൽകില്ലെന്നായപ്പോൾ അപ്പനും മകനും തമ്മിൽ വഴക്കായി.
കുഞ്ഞപ്പനെ അനി തറയിൽ ഇട്ടു ചവിട്ടുകയും ഉപദ്രവിക്കുകയും ഭിത്തിയിലേക്ക് പിടിച്ച് തള്ളുകയും ചെയ്തു. തല ഭിത്തിയിൽ പലയാവർത്തി ഇടിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് തളര്‍ന്ന് വീണ ഇയാളെ കട്ടിലില്‍ കിടത്തി മകന്‍ കിടന്നുറങ്ങുകയും പിറ്റേന്ന് പുലര്‍ച്ചെ വീട്ടില്‍ നിന്നും പോകുകയും ചെയ്തു.
രാവിലെ വീട്ടില്‍ ആളനക്കമില്ലാത്തതില്‍ സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കട്ടിലില്‍ മരിച്ച നിലയില്‍ കുഞ്ഞപ്പനെ കണ്ടെത്തിയത്. തലയ്ക്ക് പിറകില്‍ രക്തം കട്ടപിടിച്ചത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.