അനുബന്ധ വാര്‍ത്തകള്‍
- ഞായറാഴ്ച പത്തനംതിട്ടയിൽ ബി ജെ പി ഹർത്താൽ
- ശബരിമല: ഗൂഢാലോചന ഹിന്ദുമതത്തിലെ സവർണ ബ്രാഹ്മണിക്കൽ ചിന്താധാരയുടെ ഭാഗം, പുതിയ വിശദീകരണവുമായി രാഹുൽ ഈശ്വർ
- അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; നിയമസഭ പിരിച്ചുവിട്ട തെലങ്കാനയിൽ തിരഞ്ഞെടുപ്പ് ഡിസംബർ ഏഴിന്
- മധ്യപ്രദേശിൽ മഹാസഖ്യമില്ല: കോൺഗ്രസുമായി സഖ്യമില്ലെന്ന് അഖിലേഷ് യാദവും
- വിശ്വാസിയല്ലാത്ത കോടിയേരി വിശ്വാസികളുടെ കാര്യത്തിൽ ഇടപെടേണ്ടെന്ന് മുസ്ലീം ലീഗ്
ഉത്തരം തെറ്റിച്ചതിന് അധ്യാപിക സ്റ്റീൽ സ്കെയിലുകൊണ്ടടിച്ചു; രണ്ടാംക്ലാസുകാരന്റെ ഞരമ്പ് മുറിഞ്ഞു
കണ്ണൂർ: പരീക്ഷയിൽ ഉത്തരം തെറ്റിച്ചതിന് രണ്ടാംക്ലാസുകാരന് അധ്യാപികയുടെ ക്രൂര മർദ്ദനം. സ്റ്റീൽ സ്കെയിലുകൊണ്ട് അടിച്ചതിനെ തുടർന്ന് കുട്ടിയുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞു. കുട്ടിയുടെ കയ്യിൽ നിന്നും ചോര വരാൻ തുടങ്ങിയതോടെ സ്കൂൾ അധികൃതർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സ്കൂളിൽ നിന്നും കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും പിന്നീട് മാതാപിതാക്കൾ ആശുപത്രിയിലെത്തുകയുമായിരുന്നു. കുട്ടിയുടെ കൈയ്യിൽ ശസ്ത്രക്രിയ പൂർത്തിയാകി. കുട്ടിക്ക് പൂർണ വിശ്രമം നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.
അതേസമയം സ്കൂൾ അധികൃതർ ആശുപത്രിയില്വച്ച് മാതാപിതാക്കളുമായി സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. അധ്യാപികക്ക് ഒരു അബദ്ധം പറ്റിയതാണെന്നായിരുന്നു സ്കൂൾ അധികൃതരുടെ വാദം. അധ്യാപികക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കുട്ടിയുടെ മാതാപിതാക്കൾ.