അനുബന്ധ വാര്‍ത്തകള്‍
- മധ്യപ്രദേശിൽ മഹാസഖ്യമില്ല: കോൺഗ്രസുമായി സഖ്യമില്ലെന്ന് അഖിലേഷ് യാദവും
- വിശ്വാസിയല്ലാത്ത കോടിയേരി വിശ്വാസികളുടെ കാര്യത്തിൽ ഇടപെടേണ്ടെന്ന് മുസ്ലീം ലീഗ്
- ഇടുക്കിയിലും മലപ്പുറത്തും പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു; ചുഴലിക്കാറ്റ് കേരളത്തിൽ അടുത്തേക്കില്ല
- ശബരിമലയിൽ പോകാൻ താൽപര്യമില്ലാത്ത സ്ത്രീകൾക്ക് പോകുന്നവരെ തടയാനാകില്ലെന്ന് സുബ്രഹ്മണ്യൻ സ്വാമി
- ആർത്തവം അശുദ്ധിയാണെങ്കിൽ ഇനി മേലില്‍ ഒരൊറ്റ ഭക്തനും ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കരുത്: ശാരദക്കുട്ടി
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; നിയമസഭ പിരിച്ചുവിട്ട തെലങ്കാനയിൽ തിരഞ്ഞെടുപ്പ് ഡിസംബർ ഏഴിന്
ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ഇലക്ഷൻ കമ്മീഷൻ. മധ്യപ്രദേശ് മിസോറാം എന്നീ സംസ്ഥാനങ്ങളിൽ നവംബർ 28ന് തിരഞ്ഞെടുപ്പ് നടക്കും. കാലാവധി തികയും മുൻപ് നിയമസഭ പിരിച്ചുവിട്ട തെലങ്കാനയിൽ ഡിസംബർ ഏഴിനാണ് തിരഞ്ഞെടുപ്പ്. രാജസ്ഥാനിലും ഇതേദിവസം തിരഞ്ഞെടുപ്പ് നടക്കും.
ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തുക. ആദ്യഘട്ട പോളിംഗ് നവംബര്‍ 12നും രണ്ടാം ഘട്ടം നവംബര്‍ 22നും നടക്കും. ഡിസംബർ 11 നാണ് വോട്ടെണ്ണൽ നടക്കുക. എല്ലാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിൽ സ്ത്രീകൾക്കായി പ്രത്യേക ബൂത്തുകൾ സ്ഥാപിക്കുമെന്നും തിരഞ്ഞെടൂപ്പ് കമ്മീഷൻ പറഞ്ഞു.
ജനുവരി 15 മുൻപ് തന്നെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കും. സ്ഥാനാർത്ഥികൾ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ കേസുകളിൽ പ്രതി ചേർക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഇക്കാര്യം പ്രത്യേകം വെളിപ്പെടൂത്തണം. ഇതിനായി നാമ നിർദേശ പത്രികയിൽ പ്രത്യേക കോളം ഉണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.