അനുബന്ധ വാര്‍ത്തകള്‍
- പണം നല്‍കിയില്ല; സഹോദരങ്ങളെ പരസ്യമായി വെടിവച്ചു കൊന്നു - സംഭവം യുപിയില്‍
- മൺസൂൺ ഹംഗാമ; 594 രൂപക്ക് പരിധിയില്ലാത്ത ഡേറ്റയും വോയിസ് കോളും നൽകി ജിയോ
- കുട്ടിയെ റോഡ് മുറിച്ചുകടക്കാൻ സാഹായിച്ചു; തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാരോപിച്ച് ആൾകൂട്ടം യുവാക്കളെ തല്ലിച്ചതച്ചു
- വനിതാ കമ്മീഷൻ ക്രിസ്തീയ വിശ്വാസങ്ങളെ അവഹേളിച്ചു: കുമ്പസാരം നിരോധിക്കണം എന്ന വനിതാ കമ്മീഷന്റെ ശുപർശക്കെതിരെ സൂസെപാക്യം
- തെലുങ്കിൽ ‘സിരി‘യാവാൻ ഗായത്രി സുരേഷ് !
17 കാരനെ സ്കൂളിൽ നിന്നും പുറത്തേക്ക് വിളിച്ചുവരുത്തി കുത്തി കൊലപ്പെടുത്തി
മുംബൈ: പതിനേഴുകാരനായ പ്ലസ് ടു വിദ്യാർത്ഥിയെ സ്കൂളിനു പുറത്തേക്ക് വിളിച്ചു വരുത്തി കുത്തി കൊലപ്പെടുത്തി. മുംബൈയിലെ ബാന്ദപ്പിലാണ് സംഭവം. ടവൽ കൊണ്ട് മുഖം മറച്ചെത്തിയ യുവാവ് വിദ്യാർത്ഥിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
മുഖം മറച്ചെത്തിയ യുവാവ് സ്കൂളിലെത്തി വിദ്യർത്ഥിയുമായി സംസാരിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇരുവരും സ്കൂളിനു പുറത്തേക്ക് പോയി വെളിയിലെത്തിയതോടെ യുവാവ് വിദ്യാർത്ഥിയുടെ നെഞ്ചിൽ ആവർത്തിച്ചു കുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
പ്രണയവുമായി ബന്ധപ്പെട്ട ശത്രുതയാവാം കൊലപാതകത്തിന് പിന്നിൽ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുറേ നേരം കഴിഞ്ഞും വിദ്യാർത്ഥി തിരികെ എത്താതായതോടെ സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് വിദ്യാത്ഥിയെ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ അധ്യാപകരെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മർണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷനം ആരംഭിച്ചിട്ടുണ്ട്. കുറ്റവാളിയെ കണ്ടെത്താനായി സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ് പൊലീസ് ഉപ്പോൾ.