അനുബന്ധ വാര്‍ത്തകള്‍
- Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും
- Jasprit Bumrah: വിശ്രമം വെട്ടിച്ചുരുക്കാം; അവസാന രണ്ട് ടെസ്റ്റില്‍ ഒരെണ്ണം ബുംറ കളിക്കും
- എല്ലാവരും ബുമ്രയുടെ ജോലിഭാരത്തെ പറ്റി പറയുന്നു, സിറാജിനെ ആരും പരിഗണിക്കുന്നില്ല: പരാതിയുമായി മുൻ ഇന്ത്യൻ താരം
- ' വിക്കറ്റ് കിട്ടിയില്ലെങ്കിലും ബുംറയെ എറിഞ്ഞു പരുക്കേല്‍പ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം'; ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കൈഫ്
- ബുമ്ര 5 ഓവർ പന്തെറിയും പിന്നെ റെസ്റ്റ്, ഇതാണോ വർക്ക് ലോഡ് മാനേജ്മെൻ്റ്?, വിമർശനവുമായി ഇർഫാൻ പത്താൻ
ജസ്സീ ബായ് കളിക്കും, ആകാശ് ദീപിനെ ഫിസിയോ നിരീക്ഷിക്കുന്നുണ്ട്, മാഞ്ചസ്റ്റർ ടെസ്റ്റിന് മുൻപായി വ്യക്തത വരുത്തി സിറാജ്
Mohammed Siraj
ഇന്ത്യയ്ക്കായി കഴിഞ്ഞ 3 ടെസ്റ്റുകളിലും കളിച്ച മുഹമ്മദ് സിറാജ് ഇതുവരെ 13 വിക്കറ്റുകളാണ് പരമ്പരയില്‍ സ്വന്തമാക്കിയത്. 3 മത്സരങ്ങളിലും കളിച്ച ഏക ബൗളര്‍ സിറാജാണ്. ഇതിനെ പറ്റിയുള്ള ചോദ്യത്തിനോട് ദൈവം എനിക്ക് നല്ല ആരോഗ്യം തന്നിട്ടുണ്ട്. അതിനാല്‍ തന്നെ ആ അവസരങ്ങള്‍ വിനിയോഗിക്കാനാണ് ആഗ്രഹിക്കുന്നതെന്നും രാജ്യത്തിനായി കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനാണ് ശ്രമമെന്നും സിറാജ് വ്യക്തമാക്കി. അതേസമയം ലോര്‍ഡ്സ് ടെസ്റ്റിലെ പരാജയത്തെ പറ്റിയും സിറാജ് പ്രതികരിച്ചു. മത്സരത്തില്‍ അവസാന സ്ഥാനക്കാരനായി ഇറങ്ങിയ സിറാജ് 29 പന്തുകള്‍ നേരിട്ടിരുന്നു.
എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. ഔട്ടായ പന്ത് പോലും മിഡില്‍ ചെയ്യാനായിരുന്നു. പുറത്തായതില്‍ ഒരുപാട് ഇമോഷണലായിരുന്നു. ആ പന്തില്‍ പുറത്തായിരുന്നില്ലെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു.ജഡ്ഡു ഭായി വിജയത്തിനായി ഒരുപാട് ശ്രമിച്ചു. പിന്നീട് മത്സരശേഷം ഞാന്‍ സ്വയം ആശിസിച്ചത് സീരീസ് ഇനിയും കഴിഞ്ഞിട്ടില്ലല്ലോ എന്ന് പറഞ്ഞാണ്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിന് ശേഷം ബാറ്റിങ്ങില്‍ ശ്രദ്ധ നല്‍കുന്നുണ്ട്. 22 റണ്‍സിന്റെ പരാജയം ഹൃദയം തകര്‍ക്കുന്നതായിരുന്നു. സിറാജ് പറഞ്ഞു.