അനുബന്ധ വാര്‍ത്തകള്‍
- Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും
- ജസ്സീ ബായ് കളിക്കും, ആകാശ് ദീപിനെ ഫിസിയോ നിരീക്ഷിക്കുന്നുണ്ട്, മാഞ്ചസ്റ്റർ ടെസ്റ്റിന് മുൻപായി വ്യക്തത വരുത്തി സിറാജ്
- ഫിറ്റ്നസില്ലെന്ന് പറഞ്ഞ് ഇനിയാരും വരരുത്, 2 മാസം കൊണ്ട് 17 കിലോ കുറച്ച് സർഫറാസ് ഖാൻ
- ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്ഭജന് സിംഗ്
- മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്
Jasprit Bumrah: ഇന്ത്യക്ക് ആശ്വാസം; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും
ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ പരുക്കിന്റെ പിടിയില്‍ ആയതിനാല്‍ മാഞ്ചസ്റ്ററില്‍ നടക്കുന്ന നാലാം ടെസ്റ്റ് കളിക്കാന്‍ സാധിക്കില്ല
Jasprit Bumrah
Jasprit Bumrah: നാളെ (ജൂലൈ 23) ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ ജസ്പ്രിത് ബുംറ കളിക്കും. ഇന്ത്യന്‍ താരം മുഹമ്മദ് സിറാജാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കുമെന്ന് സ്ഥിരീകരിച്ചത്.
' അദ്ദേഹം മാഞ്ചസ്റ്ററില്‍ കളിക്കും. നിലവില്‍ എനിക്ക് അറിയാവുന്നത് അതുമാത്രമാണ്,' മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു സിറാജ് മറുപടി നല്കി.
ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ പരുക്കിന്റെ പിടിയില്‍ ആയതിനാല്‍ മാഞ്ചസ്റ്ററില്‍ നടക്കുന്ന നാലാം ടെസ്റ്റ് കളിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ താന്‍ കൂടി വിശ്രമിച്ചാല്‍ ടീമിനെ അത് സാരമായി ബാധിക്കുമെന്ന് മനസിലാക്കിയ ബുംറ മാഞ്ചസ്റ്ററില്‍ കളിക്കാമെന്ന് ടീം മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു,
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകളില്‍ ബുംറയ്ക്കു വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇംഗ്ലണ്ട് 2-1 നു ലീഡ് ചെയ്യുന്ന സാഹചര്യത്തില്‍ ശേഷിക്കുന്ന ഒരു മത്സരത്തിലെങ്കിലും ബുംറ വേണമെന്നാണ് ടീം മാനേജ്മെന്റിന്റെ നിലപാട്. ഇതേ തുടര്‍ന്നാണ് മാഞ്ചസ്റ്ററില്‍ കളിക്കാന്‍ ബുംറ തീരുമാനിച്ചത്. അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ ബുംറയെ ലഭ്യമാകുമെന്ന് ഇന്ത്യയുടെ ബൗളിങ് സഹപരിശീലകന്‍ റയാന് ഡെന്‍ ഡോഷെ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം ബുംറയുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ആദ്യ ടെസ്റ്റിനു ശേഷം വിശ്രമം അനുവദിച്ചിരുന്നു. എഡ്ജ്ബാസ്റ്റണില് നടന്ന രണ്ടാം ടെസ്റ്റില്‍ താരം കളിച്ചിട്ടില്ല. അതുകൊണ്ട് കൂടിയാണ് അവസാന രണ്ട് ടെസ്റ്റില്‍ ഒരെണ്ണത്തില്‍ കളിക്കാമെന്ന ബുംറയുടെ തീരുമാനം.