അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയെ തല്ലിയൊതുക്കി ഓസീസ്, രണ്ടാം ഏകദിനത്തിൽ ദയനീയ പരാജയം
- വിരാട് കോലി ഒരു വലിയ പ്രചോദനമാണ്, അദ്ദേഹത്തിൻ്റെ ബയോപിക് ചെയ്യാൻ ആഗ്രഹമുണ്ട്: രാം ചരൺ
- പാകിസ്ഥാൻ ഷഹീൻ അഫ്രീദിയുടെ ബാറ്റിംഗ് ഉപയോഗപ്പെടുത്തണം: നിർദേശവുമായി മുൻതാരം
- പ്രകടനമല്ല പ്രശ്നം, നിങ്ങളുടെ സഞ്ജുവിനെ എടുക്കാത്തതിൽ മറ്റൊരു കാരണമുണ്ട്, ബിസിസിഐ ഒഫീഷ്യൽ പറയുന്നു
- ടി20യിൽ ഗോട്ട്, ഏകദിനത്തിൽ ഡക്ക്: വീണ്ടും നിരാശപ്പെടുത്തി സൂര്യകുമാർ യാദവ്
ഇങ്ങനെയൊരു നാണക്കേട് ! ഇങ്ങനെയൊരു തോല്‍വി ആദ്യം, തലകുനിച്ച് രോഹിത്
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിലെ തോല്‍വിയിലൂടെ മോശം റെക്കോര്‍ഡ് കരസ്ഥമാക്കി ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ. 39 ഓവര്‍ ശേഷിക്കെയാണ് പത്ത് വിക്കറ്റിന് ഓസ്ട്രേലിയ ജയം സ്വന്തമാക്കിയത്. ഇത്രയധികം പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ തോല്‍വി വഴങ്ങുന്നത് ആദ്യമായാണ്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 117 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ വെറും 11 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമില്ലാതെ ഓസ്ട്രേലിയ ലക്ഷ്യം കണ്ടു. ഏകദിനത്തില്‍ അതിവേഗം ജയം കരസ്ഥമാക്കുന്ന റെക്കോര്‍ഡാണ് ഓസ്ട്രേലിയ ഇന്ത്യക്കെതിരെ നേടിയത്. നേരത്തെ 14.4 ഓവറില്‍ 93 റണ്‍സ് പിന്തുടര്ന്ന് ജയിച്ച ന്യൂസിലന്‍ഡിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്.