ബലാത്സംഗ കേസ്: നടന്‍ സിദ്ദിഖിന് ഇന്ന് നിർണായകം

Siddique
Siddique
നിഹാരിക കെ എസ്| Last Modified ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (09:30 IST)
കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിദ്ദിഖിനെതിരെ സർക്കാർ നൽകിയ റിപ്പോർട്ടും കോടതി ഇന്ന് പരിഗണനയിൽ എടുക്കും. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും അതിനാൽ ജാമ്യം അനുവദിച്ച് തരണമെന്നുമാണ് സിദ്ദിഖ് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ സംഘം ആവശ്യപ്പെട്ട മൊബൈല്‍ ഫോണ്‍ തന്റെ പക്കലില്ലെന്നും മറ്റു രേഖകളെല്ലാം കൈമാറിയിട്ടുണ്ടെന്നും ഹർജിയിൽ നടൻ പറയുന്നു.

സിദ്ദിഖിന്റെ വാദം പൂർണമായും തള്ളിക്കളയുന്ന റിപ്പോർട്ട് ആണ് സർക്കാർ കോടതിയിൽ നൽകിയിരിക്കുന്നത്. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അന്വേഷണവുമായി മുന്നോട്ട് പോവാന്‍ സിദ്ദിഖിനെ കസ്റ്റഡിയില്‍ ആവശ്യമാണെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പീഡന പരാതി നൽകാൻ വൈകുന്നത് ആദ്യ സംഭവമല്ലെന്നും അന്താരാഷ്ട്രതലത്തിൽ തന്നെ ഇതിന് ഉദാഹരണങ്ങളുണ്ടെന്നും സർക്കാർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

തിരുവനന്തപുരത്തെ മാസ്‌കോട്ട്‌ ഹോട്ടലിൽ 2016 ജനുവരി 28-ന് സിദ്ദിഖ് ബലാത്സംഗംചെയ്തു എന്നാണ് പരാതിക്കാരിയുടെ ആരോപണം. സിദ്ദിഖിന് അറസ്റ്റിൽനിന്ന് ഇടക്കാല സംരക്ഷണം നൽകിയ സുപ്രീംകോടതി, ജാമ്യഹർജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് സംസ്ഥാനസർക്കാർ സമർപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :