അനുബന്ധ വാര്‍ത്തകള്‍
- ബജറ്റ് 2020: ജനവിധിയെ മാനിച്ചുള്ള സാമ്പത്തിക നയങ്ങള്‍ നടപ്പാക്കും: നിര്‍മ്മല സീതാരാമന്‍
- ധനമന്ത്രി പാർലമെന്റിലെത്തി; ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭ യോഗം ചേരുന്നു
- സാമ്പത്തിക മേഖലയ്ക്ക് ഉണർവേകാൻ നികുതി പരിഷ്കരണങ്ങൾ; നിർമലാ സീതാരാമന്റെ രണ്ടാം ബജറ്റ് ഇന്ന്
- ഗ്രാമങ്ങള്‍ ഡിജിറ്റലാകുമോ? ബജറ്റ് പ്രഖ്യാപനങ്ങള്‍ എന്ന് നടപ്പിലാകും?
- ഇത്തവണത്തെ ബജറ്റിനെ പ്രതീക്ഷയോടെ വീക്ഷിച്ച് രാജ്യത്തെ സിനിമാവ്യവസായം
ബജറ്റ് 2020: മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് തുടക്കം, അരുൺ ജെയ്റ്റ്ലിയുടെ ഓർമ പുതുക്കി നിർമല സീതാരാമൻ
രണ്ടാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരം പാർലമെന്റിൽ തുടങ്ങി. മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞശേഷമായിരുന്നു ബജറ്റ് അവതരണം ധനമന്ത്രി നിർമല സീതാരാമൻ നടത്തിയത്. രാജ്യത്തെ 27.1 കോടി ജനത്തെ ദാരിദ്രത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാരിനായെന്ന് ധനമന്ത്രി ബജറ്റ് ആമുഖ പ്രസംഗത്തിൽ അറിയിച്ചു. ബജറ്റ് ആമുഖ പ്രസംഗത്തിൽ അന്തരിച്ച മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ഓർമ പുതുക്കാനും ധനമന്ത്രി മറന്നില്ല.
ജനങ്ങളുടെ വാങ്ങൽ ശേഷി വർധിപ്പിക്കുമെന്ന് ധനമന്ത്രി പാർലമെന്റിൽ. ഉപഭോഗ ശേഷി വർധിപ്പിക്കാനുള്ള നടപടികൾക്ക് ബജറ്റിൽ ഊന്നൽ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. ജനവിധി മാനിച്ചുളള സാമ്പത്തിക നയങ്ങൾ നടപ്പാക്കും. ജിഎസ്ടി നിരക്കു കുറച്ചതോടെ കുടുംബ ചെലവ് ശരാശരി നാലു ശതമാനം കുറഞ്ഞതായി ധനമന്ത്രി.
ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭ യോഗം തുടങ്ങിയിരുന്നു. ബജറ്റ് അവതരണത്തിനായി നിർമ്മലാ സീതാരാമൻ പാർലമെന്റിലെത്തിയത് 11 മണിക്കാണ്, പറഞ്ഞ സമയത്ത് തന്നെ അബജറ്റ് അവതരണം ആരംഭിച്ചു. ബജറ്റ് അവതരണം നേരില്‍ കാണാന്‍ ധനമന്ത്രിയുടെ കുടുംബവും പാര്‍ലമെന്‍റിലെത്തിയിട്ടുണ്ട്. അതീവസുരക്ഷയോടെയാണ് ബജറ്റ് രേഖകൾ പാർലമെന്റിന് അകത്തേക്ക് എത്തിച്ചത്.