പകൽ പുരുഷൻ, രാത്രി സ്ത്രീയായും യക്ഷിയായും വിളഞ്ഞാട്ടം; ഉറക്കം ശ്മശാനത്തിൽ, കണ്ണൂരിനെ ഞെട്ടിച്ച ആ മൃതദേഹത്തിനു പിന്നിൽ ഞെട്ടിക്കുന്ന കഥ!

ചിപ്പി പീലിപ്പോസ്| Last Updated: ചൊവ്വ, 5 നവം‌ബര്‍ 2019 (16:36 IST)
കണ്ണൂര്‍ കുന്നത്തൂര്‍പ്പാടി വനത്തില്‍ സാരി ചുറ്റിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെ സംഭവത്തിൽ പല കഥകളും പരന്നിരുന്നു. എന്നാൽ, പൊലീസിന്റെ അന്വേഷണത്തിൽ മലപ്പട്ടം അടൂര്‍ സ്വദേശി കിഴക്കേപുരയില്‍ ശശി(45) എന്ന ആശാരിപ്പണിക്കാരന്റേതാണ് മൃതദേഹമെന്ന് തെളിഞ്ഞിരിക്കുകയാണ്. ശശിയുടെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സുഹൃത്തുക്കളും.

നാട്ടിലെ അറിയപ്പെടുന്ന ആശാരിപ്പണിക്കാരനാണ് ശശി. ഒരു ഉപദ്രവവും ഇന്നേ വരെ ശശി നാട്ടുകാർക്ക് വരുത്തിയിട്ടില്ല. സന്ധ്യ കഴിഞ്ഞാൽ ശശി ശശി അല്ലാതാകും. സ്ത്രീ വേഷം കെട്ടി, ആഭരണങ്ങള്‍ അണിഞ്, സിന്ദൂരപൊട്ടും തൊട്ട് കണ്മഷിയും ചാന്തും ചാര്‍ത്തി ശശി ആൾത്താമസമില്ലാത്ത ഇടങ്ങളിലൂടെ സഞ്ചരിക്കും. ഇരുട്ടായാൽ ശശി സ്ത്രീയോ യക്ഷിയോ ഒക്കെയായി മാറും.

മേക്ക് അപ്പ് സാധനങ്ങള്‍ അടങ്ങിയ ഹാന്‍ഡ് ബാഗ് കയ്യില്‍ കരുതും. ക്രമേണ സ്ത്രീയില്‍ നിന്നും യക്ഷിയായി രൂപവും ഭാവവും മാറും. താൻ ഒരു യക്ഷിയാണെന്ന ഭാവമായിരിക്കും ശശിക്ക് അപ്പോൾ. ഉറക്കം ഏതെങ്കിലും ശ്മശാനത്തിലായിരിക്കും. ശശിയുടെ ഈ സ്വഭാവവൈകൃതങ്ങൾ അടുത്തിടെയാണ് നാട്ടുകാർ തിരിച്ചറിയുന്നത്.

ഒരു തവണ രാത്രി സ്ത്രീ വേഷത്തില്‍ കണ്ടതിനെ തുടര്‍ന്ന് ചിലര്‍ ഇയാളെ മര്‍ദ്ദിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മറ്റൊരു സ്ഥലത്തേക്ക് വാടക വീട്ടിലേക്ക് താമസം മാറി. കഴിഞ്ഞ ശനിയാഴ്ച കണ്ണൂര്‍ ജില്ലയിലെ കുമ്പത്തൂര്‍പാടി വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയവരാണ് മൃതശരീരം കണ്ടത്.

സ്ത്രീ വേഷം കെട്ടിയ ശശിയുടേതാണ് മൃതദേഹം എന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഡി എന്‍ എ ടെസ്റ്റ് കൂടി വേണ്ടി വരും. മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ച മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച ഫോട്ടോകളാണ് മരിച്ചത് ശശിയാണ് എന്ന നിഗമനത്തില്‍ എത്തിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :