അനുബന്ധ വാര്‍ത്തകള്‍
- ഹരിയാനയില്‍ ഗര്‍ഭിണിയായ ആടിനെ എട്ടുപേര്‍ കൂട്ട ബലാത്സംഗം ചെയ്തുവെന്ന് പരാതി
- പച്ച മീൻ വിൽക്കുന്നവളെ കല്ലെറിഞ്ഞത് പൊരിച്ച മീൻ കിട്ടാത്തവർ അറിഞ്ഞില്ലേ?
- ഹനാനെ അധിക്ഷേപിച്ച സംഭവം; ഒരാൾ കൂടി പിടിയിൽ
- അമിത് ഷായ്ക്കെതിരെ കരിങ്കൊടി കാണിച്ച വിദ്യാർത്ഥിനികളെ പൊലീസ് തല്ലിയൊതുക്കി
- അഭിമന്യുവിന്റെ കൊലപാതകം; കുത്താൻ കത്തിയെത്തിച്ചയാളെ കണ്ടെത്തി
അഭിമന്യുവിന്റെ കൊലപാതകം; മുഖ്യ ആസൂത്രകന്‍ പിടിയിലായ ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ
അഭിമന്യുവിന്റെ കൊലപാതകം; മുഖ്യ ആസൂത്രകന്‍ പിടിയിലായ ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ
മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ മുഖ്യ ആസൂത്രികന്‍ മുഹമ്മദ് റിഫയെന്ന് പൊലീസ്. ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയും എൽഎൽബി വിദ്യാർത്ഥിയുമായ മുഹമ്മദ് റിഫയെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയിരുന്നത്.
കൊലപാതക ഗൂഢാലോചനയില്‍ മുഹമ്മദ് റിഫ പങ്കെടുത്തിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. എന്നാല്‍ അഭിമന്യുവിനെ കൊലപെടുത്തിയതാരെന്ന് ഇതുവരെ വ്യക്തമാക്കിയില്ല. ക്യത്യം നിര്‍വ്വഹിച്ച പ്രതികളെ രക്ഷപ്പെടാനുള്ള എല്ലാ സൗകര്യങ്ങളും നല്‍കിയത് മുഹമ്മദ് റിഫയാണെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കൊച്ചിയിൽ എൽഎൽബി വിദ്യാർഥിയായ റിഫയെ ബംഗളൂരുവിൽ നിന്നാണ് അറസ്‌റ്റുചെയ്‌തത്. അഭിമന്യുവിനെ ആക്രമിച്ച സംഘത്തെ വിളിച്ചുവരുത്തിയ ആളാണ് റിഫ. സംഭവത്തിൽ നേരിട്ടു പങ്കെടുത്ത പള്ളുരുത്തി സ്വദേശി സനീഷിനെ അന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
സംഭവ ദിവസം വിദ്യാർഥികളെ ആക്രമിക്കാൻ പള്ളുരുത്തിയിൽനിന്നു ക്യാംപസിലെത്തിയ നാലംഘ സംഘത്തിന്റെ നേതാവാണ് ഇയാൾ. കേസിൽ നേരത്തേ അറസ്റ്റിലായ റിയാസിനെ സ്വന്തം വാഹനത്തിൽ ക്യാംപസിലെത്തിച്ചതും സനീഷാണ്. കേസില്‍ ഇതുവരെ 17 പേരെ പിടികൂടിയിട്ടുണ്ട്. 6 പേര്‍ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. കൊലപാതകത്തില്‍ പങ്കെടുത്ത 9 പ്രതികളെയാണ് ഇനി പിടികൂടാനുള്ളത്. ബാക്കിയുള്ളവര്‍ തെളിവ് നശിപ്പിച്ചവരും പ്രതികളെ രക്ഷപെടാന്‍ സഹായിച്ചവരുമാണ്.